
മനു കമുകിൻകോട്
ബാലരാമപുരം: തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് കൊച്ചുപളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ നാമഹേതുക തിരുനാളിനും, വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ രണ്ടാം ശതോത്തര പ്ലാറ്റിനം ജൂബിലി (275) ആഘോഷങ്ങള്‍ക്കും തുടക്കമായി. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് തിരുനാളിന് തുടക്കമായത്.
കൊച്ചു പളളിയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരസ്വരൂപം സ്ഥാപിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി മാതൃദേവാലയത്തില്‍ ദേവസഹായം പിളളയുടെ തിരുസ്വരൂപം ആശീര്‍വദിച്ച് പ്രതിഷ്‌ഠിച്ചു.
ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന അഘോഷങ്ങളുടെ ‘ലോഗോ’ വികാരി ജനറല്‍ മോണ്‍.ജോസഫ് ചിന്നയ്യന്‍ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ.ജോയി മത്യാസ്, ഫാ.സുജീഷ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. വ്യാഴാഴ്ച തിരുനാളിന് സമാപനമാവും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.