
രതീഷ് ആന്റണി
കണ്ണൂർ: കണ്ണൂർ രൂപതയുടെ 22-Ɔο സ്ഥാപനദിനാഘോഷവും, കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരണവും, ബിഷപ്പ് അലക്സ് വടക്കുംതലയുടെ ഏഴാമത്തെ പുസ്തക പ്രകാശനവും നടന്നു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന പരിപാടി തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ സാന്നിധ്യത്തിൽ കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
കണ്ണൂർ രൂപതയുടെ ചരിത്ര പാരമ്പര്യം കേരള സഭയിലെ തന്നെ നാഴികകല്ലുകളിൽ ഒന്നാണെന്നും, ഈശോ സഭാ വൈദീകനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കണ്ണൂരിൽ വന്നു സഭ സ്ഥാപിച്ചതുമുതൽ തുടങ്ങിയ ക്രൈസ്തവ പാരമ്പര്യം കണ്ണൂരിന് അവകാശപ്പെടാവുന്നതാണെന്നും സ്ഥാപനദിന ആഘോഷവേളയിൽ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അനുസ്മരിച്ചു.
തുടർന്ന്, ബിഷപ്പ് അലക് സിന്റെ ഏഴാമത്തെ പുസ്തകമായ “ഒപ്പരം” തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തു. പോർച്ചുഗീസ് മിഷനറിമാർ സ്ഥാപിച്ച രണ്ടാമത്തെ ആശുപത്രി കണ്ണൂരിലാണെന്നും, ആദ്യകാല കുടിയേറ്റ ക്രൈസ്തവർക്ക് അത്താണിയും ആലംബവുമായത് കണ്ണൂർ രൂപതയാണെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോക്ടർ സുഭാഷ് ജോൺ “ഒപ്പരം” പുസ്തകം പരിചയപ്പെടുത്തി.
മോൺസിഞ്ഞോർമാരായ ദേവസ്സി ഈരത്തര, ക്ലാരെൻസ് പാലിയത്ത്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപതാ ഡയറക്ടർ ഫാ.മാർട്ടിൻ രായപ്പൻ, കെ.എൽ.സി.ഡബ്ല്യൂ.എ. രൂപതാ പ്രസിഡന്റ് ഷേർലി സ്റ്റാൻലി, ഗോഡ്സൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.