
അനിൽ ജോസഫ്
വരാപ്പുഴ: ജീവനാദത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ട് നവവത്സരപ്പതിപ്പ് 2021 എന്നപേരിൽ വാർഷികപതിപ്പ് പ്രകാശനം ചെയ്തു. ജീവനാദത്തിന്റെയും കെ.ആർ.എൽ.സി.ബി.സി. മാധ്യമ കമ്മീഷന്റെയും ചെയർമാനായ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമല്‍ദേവിന് ആദ്യകോപ്പി നൽകിയാണ് നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തത്. ഇന്നലെ (ജനുവരി 4) വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
‘മലയാളം കാത്തിരുന്ന വായനാനുഭവം’ എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന കഥകളും, വൈവിധ്യമാർന്ന ഫീച്ചറുകളും, ധ്വനിസാദ്രമായ ഹൃദയഭാഷണങ്ങളും, ഉള്ളറിയുന്ന കവിതകളും കൊണ്ട് സമ്പുഷ്ടമാണ് ജീവനാദത്തിന്റെ 2020-ലെ വാർഷികപതിപ്പ്.
കെ.സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി, എസ് ജോസഫ്, സെബാസ്റ്റ്യൻ, ഐറിസ്, സുനിൽ ജോസ്, സിപ്പി പള്ളിപ്പുറം, ഡി.അനിൽ കുമാർ, ജോസ് തങ്കച്ചൻ, സാവിത്രി രാജീവൻ, വിജില, ഷൈജു അലക്സ്, ബൃന്ദ, മുഞ്ഞിനാട് പത്മകുമാർ, ബാലൻ പി.വൈ., ശ്രീകുമാർ മുഖത്തല, അജികുമാരി, മീര രാജലക്ഷ്മി എന്നിവരുടെ സാഹിത്യ വിഭങ്ങളോടെയാണ് ജീവനാദത്തിന്റെ ഇത്തവണത്തെ വാർഷികപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.