
അനിൽ ജോസഫ്
വരാപ്പുഴ: ജീവനാദത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ട് നവവത്സരപ്പതിപ്പ് 2021 എന്നപേരിൽ വാർഷികപതിപ്പ് പ്രകാശനം ചെയ്തു. ജീവനാദത്തിന്റെയും കെ.ആർ.എൽ.സി.ബി.സി. മാധ്യമ കമ്മീഷന്റെയും ചെയർമാനായ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമല്‍ദേവിന് ആദ്യകോപ്പി നൽകിയാണ് നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തത്. ഇന്നലെ (ജനുവരി 4) വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
‘മലയാളം കാത്തിരുന്ന വായനാനുഭവം’ എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന കഥകളും, വൈവിധ്യമാർന്ന ഫീച്ചറുകളും, ധ്വനിസാദ്രമായ ഹൃദയഭാഷണങ്ങളും, ഉള്ളറിയുന്ന കവിതകളും കൊണ്ട് സമ്പുഷ്ടമാണ് ജീവനാദത്തിന്റെ 2020-ലെ വാർഷികപതിപ്പ്.
കെ.സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി, എസ് ജോസഫ്, സെബാസ്റ്റ്യൻ, ഐറിസ്, സുനിൽ ജോസ്, സിപ്പി പള്ളിപ്പുറം, ഡി.അനിൽ കുമാർ, ജോസ് തങ്കച്ചൻ, സാവിത്രി രാജീവൻ, വിജില, ഷൈജു അലക്സ്, ബൃന്ദ, മുഞ്ഞിനാട് പത്മകുമാർ, ബാലൻ പി.വൈ., ശ്രീകുമാർ മുഖത്തല, അജികുമാരി, മീര രാജലക്ഷ്മി എന്നിവരുടെ സാഹിത്യ വിഭങ്ങളോടെയാണ് ജീവനാദത്തിന്റെ ഇത്തവണത്തെ വാർഷികപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.