സുനില്‍ ഡി. ജെ.
വ്ളാത്താങ്കര: നെയ്യാറ്റിന്‍കര രൂപതാ മേഖലയിൽ നിന്നുളള ആദ്യ തദ്ദേശീയ വൈദീകനായ മോണ്‍.മാനുവല്‍ അന്‍പുടയോന്‍റെ 28- ാം ചരമ വാര്‍ഷികം നടത്തി. അച്ചന്‍റെ പ്രധാന പ്രവർത്തന മണ്ഡലമായിരുന്ന വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ഥാടന ദേവാലയത്തിലായിരുന്നു ചരമവാർഷിക അനുസ്മരണം നടത്തിയത്.
നെയ്യാറ്റിന്‍കര രൂപതാ അല്‍മ്മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാറാണ് അനുസ്മരണ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. തുടര്‍ന്ന്, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
മോണ്‍. മാനുവല്‍ അന്‍പുടയാന്‍ പ്രദേശത്തെ വിശ്വാസത്തിന്‍റെ പാതയിലേക്ക് നയിച്ച ആദ്യ തദ്ദേശ വൈദികനാണെന്നും ബോണക്കാട് മുതല്‍ വ്ളാത്തങ്കര വരെയുളള നെയ്യാറ്റിന്‍കര രൂപതാ പ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങള്‍ സ്ഥാപിച്ച് വിശ്വാസികള്‍ക്ക് കത്തോലിക്കാ വിശ്വാസം പകര്‍ന്ന് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നുവെന്നും ഫാ.എസ്.എം. അനില്‍കുമാര്‍ അനുസ്മരിച്ചു.
സഹ വികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, സിസ്റ്റര്‍ ജാന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഈ മാസം 13 ശനിയാഴ്ച, മോണ്‍. മാനുവല്‍ അന്‍പുടയാന്റെ സ്വദേശവും, ശവകുടീരം സ്ഥിതി ചെയ്യുന്നതുമായ കട്ടയ്ക്കോട് സെന്റ് ആന്റണിസ് ദേവാലയത്തിൽ ആഘോഷപൂർണ്ണമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.