
അനിൽ ജോസഫ്
പാറശാല: നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന് തിങ്കളാഴ്ച തുടക്കമാവും. വൈകിട്ട് 5-ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും . തിരുനാള്‍ ദിനങ്ങളില്‍ ഫാ.ഷാജി ഡി. സാവിയോ, ഡോ.നിക്സണ്‍ രാജ്, ഫാ.ബിനു തങ്കയ്യന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാ പറമ്പില്‍, ഫാ.ഷാജ്കുമാര്‍, ഡോ.ജോസ് റാഫേല്‍, ഫാ.ജോണ്‍ കെ. പൊന്നൂസ്, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.സണ്ണി പാമ്പുകാട്ടില്‍, ഫാ.ജോണ്‍.സി എം, ഡോ.സെല്‍വരാജന്‍, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.ബെനഡിക്ട് കണ്ണാടന്‍, ഫാ.ഷൈജു ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
9 മുതല്‍ 13 വരെ നടക്കുന്ന “എല്‍ഷദായ് കൺവെൻഷന്‍” സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയില്‍ നേത്യത്വം നല്‍കും.
14-ന് വൈകിട്ട് സന്ധ്യാവന്ദന പ്രാര്‍ത്ഥനയെ തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാള്‍ സമാപന ദിനമായ ഓഗസ്റ്റ് 15-ന് രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
ഇത്തവണ തിരുനാള്‍ ആരംഭദിനത്തില്‍ ക്രിസ്ത്യന്‍ കലാരൂപമായ പരിചമുട്ട് കളി ഇടവകയിലെ 250 കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കുമെന്ന് ഇടവക വികാരി ഫാ.എസ്.എം അനില്‍കുമാര്‍ അറിയിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.