
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കിയുളള ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ പ്രദര്‍ശനം ആരംഭിച്ചു. കുന്നുകുഴി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുമായി സഹകരിച്ചാണ് ദേവാലയത്തില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു.
മദര്‍ തെരേസയുടെ കുട്ടിക്കാലം, സന്യാസ ജീവതത്തിന്‍റെ ആരംഭകാലം, മദര്‍ തെരേസയുടെ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനം, മദറിന് ലഭിച്ച പുരസ്കാരങ്ങള്‍, ലോക നേതാക്കള്‍ക്കൊപ്പം മദര്‍, അന്ത്യ യാത്ര, മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭ, വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുളള മദറിന്‍റെ സ്റ്റാമ്പുകളും നാണയങ്ങളും തുടങ്ങി മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുന്ന അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം അസ്പദമാക്കി ഡോക്യുമെന്‍ററി പ്രദര്‍ശനവും ദേവാലയത്തില്‍ നടക്കുന്നുണ്ട്. മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ഥാടനത്തിന് നാളെ സമാപനമാവും.
ഇന്ന് രാവിലെ 7.30-ന് ദിവ്യബലി ലത്തീന്‍ ക്രമത്തില്‍ മുഖ്യ കാര്‍മ്മികന്‍ ഫാ.അലോഷ്യസ് സത്യനേശന്‍ വൈസ് റെക്ടര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി മാറനല്ലൂര്‍, 10.30-ന് ദിവ്യ ബലി തമിഴില്‍ മുഖ്യകാര്‍മ്മികന്‍ ഫാ.റോബിന്‍ രാജ് ഇടവക വികാരി മണ്ഡപത്തിന്‍കടവ്, വൈകിട്ട് 3.30-ന് മണ്ണൂര്‍ ഇടവക വികാരി ഫാ.അജീഷ് ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 6-ന് ആഘോഷമായ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍ റെക്ടര്‍ സെന്‍റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി പേയാട്. തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം 9 മണി മുതല്‍ തിരുനാള്‍ സന്ധ്യ.
നാളെ രാവിലെ 8-ന് ഫാ.സജിന്‍ തോമസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.10.30-ന് ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ ഫാ.ആബേല്‍ ഓം പ്രേം വൈസ് റെക്ടര്‍ നോര്‍ബര്‍ട്ടെന്‍ സെമിനാരി കൊല്ലം. വൈകിട്ട് 6-ന് ആഘോഷമായ തിരുനാള്‍ സമൂഹ ദിവ്യബലി മുഖ്യ കാര്‍മ്മികന്‍ മോണ്‍.റൂഫസ് പയസ്ലീന്‍ നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍. തുടര്‍ന്ന് സ്നേഹവിരുന്ന്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.