
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് കൊടിയേറ്റി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു. തീര്‍ത്ഥാടന തിരുനാളിന്‍റെ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര റീജിയണല്‍ കോ ഓഡിനേറ്റര്‍ മോണ്‍. ഡി. സെല്‍വരാജന്‍ നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 7 വരെ ഫാ.ജോര്‍ജ്ജ്കുട്ടി ശാശ്ശേരിയും സംഘവും നേതൃത്വം നല്‍കുന്ന ജീവിത നവീകരണ ധ്യാനം നടക്കും. സെപ്റ്റംബര്‍ 8, 9 തിയതികളില്‍ രാവിലെ 8 മണിമുതല്‍ ലത്തീന്‍, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ക്രമങ്ങളില്‍ ദിവ്യബലികള്‍ ഉണ്ടാവും.
സെപ്റ്റംബര്‍ 8 ശനിയാഴ്ച ദിവ്യബലിക്ക് ശേഷം ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും, തുടര്‍ന്ന് തിരുനാള്‍ സന്ധ്യയും.
സമാപന ദിവസമായ 9-ന് വൈകിട്ട് 5.30-ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസ് ലീന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി തുടര്‍ന്ന് സ്നേഹവിരുന്ന്.
തീര്‍ത്ഥാടന ദിനങ്ങളില്‍ ‘മദര്‍ തെരേസയുടെ ജീവതത്തെ ആസ്പദമാക്കിയുളള എക്സിബിഷന്‍’ മദര്‍ തെരേസാ ദേവാലയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷനില്‍ മദര്‍ തെരേസയുടെ അപൂര്‍വ്വങ്ങളായ ചിത്രങ്ങളും മിഷററീസ് ചാരിറ്റി സന്യാസ സഭയുടെ പ്രവര്‍ത്തകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ മദര്‍ തെരേസാ വിദേശ മധ്യമങ്ങളക്ക് ഉള്‍പ്പെടെ അനുവദിച്ചിട്ടുളള അഭിമുഖങ്ങള്‍ ഉള്‍പ്പെടെ മദര്‍ തെരേസയുടെ ജീവിത ചരിത്രം ഉള്‍പ്പെടുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.