
അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയ തീര്‍ത്ഥാടന തിരുനാളിന് മുന്നോടിയായി വിളബര ബൈക്ക് റാലി സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളിലേക്ക് നടന്ന റാലി ദേവാലയത്തിന് മുന്നില്‍ ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഫ്ളാഗ് ഓഫ് ചെയ്യ്തു.
സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഫാ.ജോര്‍ജ്ജ്കുട്ടി ശാശ്ശേരിയും സംഘവും നേതൃത്വം നല്‍കുന്ന ജീവിത നവീകരണ ധ്യാനം നടക്കും.
തീര്‍ഥാടനത്തിന്‍റെ ഭാഗമായി “ജീവിത വഴിയില്‍ വിശുദ്ധ മദര്‍ തെരേസ” എന്ന പേരില്‍ മദര്‍ തെരേസയുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എക്സിബിഷനും, മദര്‍ തെരേസയുടെ ദൃശ്യങ്ങള്‍ ഏകോപിപ്പിച്ച് ഡോക്യൂമെന്‍ററി പ്രദര്‍ശനവും നടക്കും.
തീര്‍ഥാടനത്തിന്‍റെ വിവിധ ദിവസങ്ങളില്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഫാ.ക്ലീറ്റസ്, ഫാ.രാഹുല്‍ ബി ആന്‍റോ, ഫാ.റോബിന്‍ സി പീറ്റര്‍, ഫാ.എ.ജി ജോര്‍ജ്ജ് , ഫാ.എസ്. എം അനില്‍കുമാര്‍, ഫാ.അലോഷ്യസ് സത്യനേശന്‍, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.അജീഷ് ക്രിസ്തുദാസ്, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.സജിന്‍ തോമസ്, ഫാ.ആബേല്‍ ഓം പ്രേം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 8 ശനിയാഴ്ച ദിവ്യബലിക്ക് ശേഷം ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് തിരുനാള്‍ സന്ധ്യ.
സമാപന ദിവസമായ 9 ന് വൈകിട്ട് 5.30ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസ്ലീന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി തുടര്‍ന്ന് സ്നേഹവിരുന്ന്
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.