
അനിൽ ജോസഫ്
കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പാത പിന്‍തുടര്‍ന്ന് അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ റാഞ്ചിയില്‍ നിര്യാതയായി, 61 വയസായിരുന്നു. 36 വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര്‍ ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്‍ക്കത്ത റീജിണല്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച സന്യാസിനിയാണ്.
തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്‍പ്പിതകൂടിയായ സിസ്റ്റര്‍ 2020 ജനുവരിയില്‍ പത്ത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര്‍ കൊച്ചുത്തുറയില്‍ എത്തിയിരുന്നു. അപ്പോൾ സിസ്റ്റര്‍ മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര്‍ അഗതികള്‍ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.
1959-ല്‍ ജനിച്ച സിസ്റ്റര്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് പൂവാര്‍ ഹൈസ്കൂളിലായിരുന്നു. 1977-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1981-ല്‍ വ്രദവാഗ്ദാനം നടത്തി. പൂവാര്‍ ജയശീലി വിലാസം ബംഗ്ലാവില്‍ പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്‍, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്‍.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.