
അനിൽ ജോസഫ്
കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പാത പിന്‍തുടര്‍ന്ന് അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ റാഞ്ചിയില്‍ നിര്യാതയായി, 61 വയസായിരുന്നു. 36 വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര്‍ ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്‍ക്കത്ത റീജിണല്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച സന്യാസിനിയാണ്.
തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്‍പ്പിതകൂടിയായ സിസ്റ്റര്‍ 2020 ജനുവരിയില്‍ പത്ത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര്‍ കൊച്ചുത്തുറയില്‍ എത്തിയിരുന്നു. അപ്പോൾ സിസ്റ്റര്‍ മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര്‍ അഗതികള്‍ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.
1959-ല്‍ ജനിച്ച സിസ്റ്റര്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് പൂവാര്‍ ഹൈസ്കൂളിലായിരുന്നു. 1977-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1981-ല്‍ വ്രദവാഗ്ദാനം നടത്തി. പൂവാര്‍ ജയശീലി വിലാസം ബംഗ്ലാവില്‍ പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്‍, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്‍.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.