
അനിൽ ജോസഫ്
കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പാത പിന്‍തുടര്‍ന്ന് അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ റാഞ്ചിയില്‍ നിര്യാതയായി, 61 വയസായിരുന്നു. 36 വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര്‍ ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്‍ക്കത്ത റീജിണല്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച സന്യാസിനിയാണ്.
തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്‍പ്പിതകൂടിയായ സിസ്റ്റര്‍ 2020 ജനുവരിയില്‍ പത്ത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര്‍ കൊച്ചുത്തുറയില്‍ എത്തിയിരുന്നു. അപ്പോൾ സിസ്റ്റര്‍ മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര്‍ അഗതികള്‍ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.
1959-ല്‍ ജനിച്ച സിസ്റ്റര്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് പൂവാര്‍ ഹൈസ്കൂളിലായിരുന്നു. 1977-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1981-ല്‍ വ്രദവാഗ്ദാനം നടത്തി. പൂവാര്‍ ജയശീലി വിലാസം ബംഗ്ലാവില്‍ പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്‍, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്‍.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.