
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട്, അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരിയിൽ ദഹിപ്പിച്ചുകൊണ്ട് ചരിത്ര താളുകളിൽ ഇടം നേടിയിരിക്കുകയാണ് ആലപ്പുഴ രൂപത.
കോവിഡ് -19 പ്രോട്ടോകോൾ പ്രകാരം സിമിത്തേരികളിൽ നടക്കുന്ന മൈതസംസ്ക്കാരം 10 അടി താഴ്ച്ചയിൽ കുഴി എടുത്തേ നടത്താവൂ. ആരോഗ്യവകുപ്പിന്റെ ഈ കർശന നിർദേശം ഭൂമിശാസ്ത്ര പരമായി വളരെ താഴ്ന്ന പ്രദേശങ്ങളായ ആലപ്പുഴ രൂപതയുടെ പള്ളികളിൽ പാലിക്കപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്, കാരണം10 അടി താഴ്ച്ചയിൽ കുഴി എടുത്താൽ വെള്ളമായിരിക്കും ഫലം. ഇത്തരത്തിലുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ, ആഗോള കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ശവസംസ്കാര പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ദഹിപ്പിക്കാൻ രൂപതാ അദ്ധ്യക്ഷൻ അനുവാദം നൽകുകയായിരുന്നു.
കൂടുതൽ അറിയാൻ: കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾക്ക് മാതൃകാ തീരുമാനവുമായി ആലപ്പുഴ രൂപതാ മെത്രാന്റെ സർക്കുലർ
ആലപ്പുഴ രൂപതാ അദ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് സർക്കുലർ വഴി ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടായിരുന്നു. ജില്ലാകലക്ടറും ആരോഗ്യപ്രവർത്തകരും നൽകിയ നിർദ്ദേശങ്ങളനുസരിച്ചും, കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176 § 3 അനുശാസിക്കുന്നതനുസരിച്ച് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ അനുസരിച്ചുമാണ് കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ നടത്താൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നിർദേശിച്ചിരിക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.