Categories: Articles

ആലപ്പുഴ രൂപത 70 ന്റെ നിറവിൽ

ചരിത്ര താളുകളിൽ ഇടംപിടിക്കാതെപോയ എല്ലാവരെയും രൂപതാ ദിനത്തിൽ നന്ദിയോടെ സ്മരിക്കുന്നു...

ജോസ് മാർട്ടിൻ
കൊച്ചി രൂപത വിഭജിച്ച് 1952 ഒക്ടോബർ 11-ന് ആലപ്പുഴ രൂപത ഔദ്യോഗികമായി നിലവിൽ വന്നു. ആലപ്പുഴ കേന്ദ്രമാക്കി പുതിയ രൂപത സ്ഥാപിച്ചു കൊണ്ട് 1952 ജൂൺ 12-ന് പന്ത്രണ്ടാം പീയൂസ് പാപ്പാ “എയാറിഡംപ്തോറിസ് വെർബാ” എന്ന തിരുവെഴുത്തു വഴി ഉത്തരവാക്കുകയും, ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനായി റവ.ഡോ.മൈക്കിൾ ആറാട്ട്കുളത്തെ പരിശുദ്ധ പിതാവ് നിയമിക്കുകയും ചെയ്തു. തുടർന്ന്, 1952 ഡിസംബർ 7-ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശരീരം സ്ഥിതിചെയ്യുന്ന ഗോവയിലെ ബോംജീസസ് ബസലിക്കായിൽ വെച്ച് കർദിനാൾ സെറിജെറായിൽ നിന്നും മൈക്കിൾ പിതാവ് മെത്രാൻ പട്ടം സ്വീകരിക്കുകയും, 1952 ഡിസംബർ 14-ന് ഔദ്യോഗികമായി രൂപതയുടെ ചുമതല ഏറ്റടുക്കുകയും ചെയ്തു.
ആലപ്പുഴ രൂപതയിലെ മെത്രാൻമാർ:
ഡോ.മൈക്കിൾ ആറാട്ടുകുളം – 1952 ഡിസംബർ 14 മുതൽ 1984 ഏപ്രിൽ 28 വരെ
ഡോ.പീറ്റർ എം. ചേനപ്പറമ്പിൽ – 1984 ഏപ്രിൽ 28 മുതൽ 2001 ഡിസംബർ 9 വരെ
ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ – 2001 ഡിസംബർ 9 മുതൽ2019 ഒക്ടോബർ 11 വരെ.
ഡോ.ജയിംസ് ആനാപറമ്പിൽ – 2019 ഒക്ടോബർ 11 മുതൽ തുടരുന്നു.
ആലപ്പുഴ രൂപത – സ്ഥാപന ചരിത്രവഴികളിലൂടെ:
തീരപ്രദേശങ്ങളിൽ വസിക്കുന്ന അഞ്ഞൂറ്റിക്കാർ എന്നറിയപ്പെടുന്ന ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ നിന്നും കോട്ടപ്പുറം മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യതൊഴിലാളികളുടെ മക്കളായ പൗരോഹിത്യാർഥികൾ കൂദാശാസ്വീകരണത്തിന് അർഹരല്ലെന്ന് അന്നത്തെ വരേണ്യ വർഗ്ഗമെന്ന് അവകാശപ്പെട്ടവർ ഉന്നയിക്കുകയും, ഇവർക്ക് സെമിനാരി പ്രവേശനം നിഷേധിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടർന്ന്, ഫാ.പീറ്റർ കസ്മീർ പ്രസന്റേഷന്റെ നേതൃത്വത്തിൽ കെട്ട് തെങ്ങ് പിരിവ്, പിടി അരി പിരിവ് തുടങ്ങിയ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി തദേശീമായി ഒരു സെമിനാരി സ്ഥാപിക്കുകയും, ആഗോള കത്തോലിക്കാ സഭാചരിത്രത്തിൽ ഇടംനേടുന്ന ഒരു സമൂഹമായി ആലപ്പുഴയിലെ തീരദേശവാസികളെ മാറ്റിയതും ഈ സാഹചര്യമായിരുന്നു. ഇങ്ങനെയാണ് തദ്ദേശീയരാൽ നിർമ്മിക്കപ്പെട്ട ഇന്നത്തെ തിരുഹൃദയ സെമിനാരി 1868-ൽ സ്ഥാപിക്കപ്പെട്ടത്.
ഇവരുടെ പിൻഗാമികളായ ആലപ്പുഴയിലെ വിശ്വാസ സമൂഹം തൊഴിൽപരമായും, സാമൂഹ്യപരമായും തങ്ങൾ നേരിടുന്ന അവഗണനക്കും വേർതിരിവിനുമെതിരെ ‘നസ്രാണി ഭൂഷണം’ എന്ന സമുദായീക സംഘടയുടെ കീഴിൽ ഒന്നിക്കുകയും, തങ്ങൾക്ക് ഒരു രൂപതയെയും, മെത്രാനേയും അനുവദിച്ചുനൽകണമെന്ന് അപേക്ഷിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന് നിരന്തരം നൽകികൊണ്ടിരുന്ന നിവേദനങ്ങളുടെ ഫലമായാണ് കൊച്ചി രൂപത വിഭജിച്ച് ആലപ്പുഴ കേന്ദ്രമായി പുതിയ രൂപത സ്ഥാപിക്കപ്പെട്ടത് എന്നതാണ് ചരിത്രം.
2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം അതിരൂപതയുടെ ഭാഗമായി. ആലപ്പുഴ രൂപതാ രൂപീകരണത്തിന് നേതൃത്വം നൽകിയ, എന്നാൽ ചരിത്ര താളുകളിൽ ഇടംപിടിക്കാതെപോയ എല്ലാവരെയും രൂപതാ ദിനത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago