
ജോസ് മാർട്ടിൻ
ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലിനോടൊപ്പം ദിവ്യബലി അർപ്പിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോൾ തിരുമുറ്റത്ത് വർഷങ്ങളായി കത്തീഡ്രൽ പള്ളിയിലെ അൾത്താരയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്ന ബിജു എന്ന അനുഗ്രഹീത കലാകാരന്റെ കരങ്ങളാൽ മിനഞ്ഞെടുത്ത കർത്താവിന്റെ “ശൂന്യമായ കല്ലറ” കണ്ടത് വ്യത്യസ്ത അനുഭവമായി.
“ശൂന്യമായ കല്ലറ” ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഒരു മൂലക്കല്ലാണ്. ഇത് യേശുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യത്തിന് തെളിവ് നൽകുകയും ക്രിസ്തീയ പ്രത്യാശയുടെയും രക്ഷയുടെയും അടിത്തറ സ്ഥാപിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിൽ കാണപ്പെടുന്ന സുവിശേഷ വിവരണങ്ങൾ ഉൾപ്പെടെ, ശൂന്യമായ കല്ലറയെക്കുറിച്ചും ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ആദിമ ക്രിസ്തീയ സമൂഹത്തിൽ ഈ സംഭവത്തിന്റെ സ്വാധീനത്തെക്കുറിച്ചും വിശദമായ സാക്ഷ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശൂന്യമായ കല്ലറ ക്രിസ്തീയ വിശ്വാസത്തിലും ആചാരത്തിലും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ആഴത്തിലുള്ള സ്വാധീനം മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്. ഈസ്റ്റർ ആഘോഷിക്കുമ്പോൾ ശൂന്യമായ കല്ലറയുടെ സാക്ഷ്യവും നമ്മുടെ വിശ്വാസത്തിൽ അതിന്റെ ആഴത്തിലുള്ള സ്വാധീനവും നമുക്ക് ഓർമ്മിക്കാം.
ബിജുവിന് സർവ്വ ശക്തനായ തമ്പുരാൻ ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ നൽകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.