
ജോസ് മാർട്ടിൻ
ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിലിനോടൊപ്പം ദിവ്യബലി അർപ്പിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോൾ തിരുമുറ്റത്ത് വർഷങ്ങളായി കത്തീഡ്രൽ പള്ളിയിലെ അൾത്താരയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്ന ബിജു എന്ന അനുഗ്രഹീത കലാകാരന്റെ കരങ്ങളാൽ മിനഞ്ഞെടുത്ത കർത്താവിന്റെ “ശൂന്യമായ കല്ലറ” കണ്ടത് വ്യത്യസ്ത അനുഭവമായി.
“ശൂന്യമായ കല്ലറ” ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഒരു മൂലക്കല്ലാണ്. ഇത് യേശുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യത്തിന് തെളിവ് നൽകുകയും ക്രിസ്തീയ പ്രത്യാശയുടെയും രക്ഷയുടെയും അടിത്തറ സ്ഥാപിക്കുകയും ചെയ്യുന്നു.
പുതിയ നിയമത്തിൽ കാണപ്പെടുന്ന സുവിശേഷ വിവരണങ്ങൾ ഉൾപ്പെടെ, ശൂന്യമായ കല്ലറയെക്കുറിച്ചും ഉയിർത്തെഴുന്നേറ്റ യേശുവുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ആദിമ ക്രിസ്തീയ സമൂഹത്തിൽ ഈ സംഭവത്തിന്റെ സ്വാധീനത്തെക്കുറിച്ചും വിശദമായ സാക്ഷ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശൂന്യമായ കല്ലറ ക്രിസ്തീയ വിശ്വാസത്തിലും ആചാരത്തിലും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ആഴത്തിലുള്ള സ്വാധീനം മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്. ഈസ്റ്റർ ആഘോഷിക്കുമ്പോൾ ശൂന്യമായ കല്ലറയുടെ സാക്ഷ്യവും നമ്മുടെ വിശ്വാസത്തിൽ അതിന്റെ ആഴത്തിലുള്ള സ്വാധീനവും നമുക്ക് ഓർമ്മിക്കാം.
ബിജുവിന് സർവ്വ ശക്തനായ തമ്പുരാൻ ഇനിയും ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ നൽകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.