
ജോസ് മാർട്ടിൻ
ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല, (റോമൻ കത്തോലിക്കാ സഭയിൽ ഞായറാഴ്‌ചകളിൽ നോമ്പ് എടുക്കുന്നതിൽ നിന്ന് പോലും വിശ്വാസികളെ ഒഴിവാക്കിയിട്ടുണ്ട് ) എന്നാൽ ചില തിരുനാളുകൾ ഞായറാഴ്‌ചകളിലാണ് വരുന്നതെങ്കിൽ ഈ പൊതുനിയമം ബാധകമല്ല. അതായത്, മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ, കർത്താവിന്റെ രൂപാന്തരീകരണത്തിരുനാൾ, കുരിശിന്റെ പുകഴ്‌ചയുടെ തിരുനാൾ തുടങ്ങിയവ.
ഈ വർഷം മരിച്ച വിശ്വാസികളുടെ ദിനമായ നവംബർ 2 ഞായറാഴ്ചയാണ്. തിരുസഭയുടെ പഠനമനുസരിച്ച് ക്രിസ്തുവഴി സഭയിലെ എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിജയസഭ, സഹനസഭ, സമരസഭ എന്നിങ്ങനെയുള്ള മൂന്ന് തലങ്ങളും ചേര്‍ന്നതാണ് തിരുസഭ. വിശുദ്ധ ജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയവരാണ് വിജയസഭ. മരണാനന്തരം വിശുദ്ധീകരണത്തിന് വിധേയമാകുന്നതിന് വേണ്ടി ശുദ്ധീകരണ സ്ഥലത്തുള്ളവരാണ് സഹന സഭ. അതിനാൽ, ഇപ്പോള്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമരസഭയിയിലുള്ളവരുടെ പ്രാര്‍ത്ഥനയും, പരിത്യാഗവും ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നവരുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തിക്ക് സഹായകരമാകും എന്ന വിശ്വാസത്തലാണ് ഞാറാഴ്ച്ചയിലെ ആത്മാക്കളുടെയും തിരുനാൾ ആചരിക്കുന്നത്.
നവംബർ 2 ഞായറാഴ്ച ശ്രദ്ധിക്കേണ്ടവ –
1) മരിച്ച വിശ്വാസികളുടെ സ്മരണാർത്ഥം ദൈവജനം അർപ്പിക്കുന്ന ദിവ്യബലിയിൽ ആണ്ടുവട്ടം 31 -ആം ഞായറിനു പകരം സകല മരിച്ച വിശ്വാസികളുടേയും സ്മരണയുടെ ദിവ്യബലി ഉപയോഗിക്കുന്നു.
2) ദിവ്യബലിമധ്യേ ഗ്ലോറിയ ആലപിക്കില്ല. (തപസുകാല ഞായറാഴ്ചകളിലേത് പോലെ).
3) ഒന്നാം വായന (പഴയനിയമത്തിൽനിന്ന്), പ്രതിവചനസങ്കീർത്തനം, രണ്ടാം വായന (പുതിയ നിയമത്തിൽനിന്ന്), അല്ലേലൂയാ വാക്യം, സുവിശേഷം എന്നിവ – “മൃതസംസ്കാരകർമം” പുസ്തകത്തിൽനിന്ന് (അല്ലേലൂയാ ആലപിക്കുന്നു).
4) വിശ്വാസപ്രമാണം ചൊല്ലേണ്ടതില്ല.
5) തിരുവസ്ത്രങ്ങളുടെ നിറം വയലറ്റ്.
മരിച്ച വിശ്വാസികൾ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ഈ ദിനത്തിൽ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും, പ്രത്യേകിച്ച് നമ്മുടെ പ്രാർത്ഥന സഹായങ്ങൾ കൂടുതൽ ആവശ്യമുള്ള ആരോരുമില്ലാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.