
സ്വന്തം ലേഖകന്‍
കൊല്‍ക്കത്ത : മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ ആദ്യമായി മലയാളി കന്യാസ്ത്രീ. സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ ശനിയാഴ്ചയാണ് തിരഞ്ഞെടുത്തു.
കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ മാള പൊയ്യ സ്വദേശിയായ സിസ്റ്റര്‍ മേരി ജോസഫ് 13 വര്‍ഷങ്ങളായി മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ മേരി പ്രേമിയുടെ സ്ഥാനത്തേക്കാണ് എത്തുന്നത്. മദര്‍ തെരേസക്ക് ശേഷം മൂന്നാമത്തെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ മേരി ജോസഫ്.
മദര്‍ തെരേസയുടെ മരണത്തിന് ശേഷം നേപ്പാള്‍ സ്വദേശിനിയായ സിസ്റ്റര്‍ നിര്‍മ്മല ജോഷിയായിരുന്നു സുപ്പീരികര്‍ ജനറല്‍, തുടര്‍ന്നാണ് സിസ്റ്റര്‍ മേരി പ്രേമ ചുമതലയേറ്റത്. നിലവില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റര്‍ മേരി ജോസഫ് .
സിസ്റ്റര്‍ മേരി ജോസഫിനൊപ്പം സിസ്റ്റര്‍ ക്രിസ്റ്റീന, സിസ്റ്റര്‍ സിസിലി , സിസ്റ്റര്‍ ജുവാന്‍, സിസ്റ്റര്‍ പാട്രിക് എന്നിവരെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് കടുത്ത വിവേചനവും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ നിരന്തരമായി പീഡനങ്ങളും നടക്കുന്നതിനിടെയാണ് സിസ്റ്റര്‍ മേരി ജോസഫ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.