
ജസ്റ്റിൻ ക്ളീറ്റസ്
നെയ്യാറ്റിൻകര: ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്ന ശിമയോന്മാരായി മാറാൻ പരിശ്രമിച്ച് നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ വിശുദ്ധവാരം സഹായിക്കട്ടെയെന്ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവൽ. വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് നെയ്യാറ്റിൻകര ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. തിരുക്കർമ്മങ്ങൾക്ക് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോൺ.അൽഫോൻസ് ലിഗോരി എന്നിവർ സഹകാർമികരായി.
യേശുവിന്റെ പ്രസംഗവും പ്രവർത്തികളും എല്ലാ മനുഷ്യരുടെയും രക്ഷയ്ക്ക് കാരണമാകുമായിരുന്നു, എന്നാൽ അവർ നീതിയുടെ വിജയത്തിനുവേണ്ടി കടന്നുവന്ന നീതിയുടെ രാജാവിനെ കുറ്റംചുമത്തി. എങ്കിലും എല്ലാം നിശബ്ദനായി അവിടുന്ന് സഹിച്ചു. അവൻ ആരോപണങ്ങളിൽ പതറുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ചിലപ്പോഴൊക്കെ മനുഷ്യ രക്ഷയ്ക്കുവേണ്ടി നിശബ്ദത ഏറെ സഹായിക്കുന്നുവെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
നമ്മുടെ ശരിക്കും കുറവുകളെ ഓർത്ത് പശ്ചാത്തപിച്ച് നേർവഴിയിൽ നടക്കുവാനുള്ള നാളുകളാണ് വിശുദ്ധ വാരത്തിൽ നമുക്ക് ലഭിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച ബിഷപ്പ് കുരിശിന്റെ യാത്രയിൽ യേശു പറഞ്ഞ “നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് കരയുവിൻ” എന്ന വാക്യവും ഓർമ്മിപ്പിച്ചു. കാരണം, ഇന്നിന്റെ കാലഘട്ടത്തിൽ രക്ഷിതാക്കൾ ഏറ്റവുമധികം വിലപിക്കുന്നത് സ്വന്തം മക്കളെ ഓർത്താണെന്നും, ധാരാളം സ്വപ്നങ്ങൾ കണ്ടു വളർത്തുന്ന അവരുടെ സ്വത്തായ മക്കൾക്ക് ശരിയായ രീതിയിൽ ദൈവത്തെ പകർന്നുകൊടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നുവെന്നും വിശദീകരിച്ചു.
നാം നമുക്ക് പറ്റിയ തെറ്റുകൾക്ക് പരിഹാരം ചെയ്യുമ്പോൾ പറുദീസ ലഭിക്കുന്നുവെന്നും, കുറവുകൾ മാത്രം കാണാതെ നന്മയുടെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു നവീകരണ ജീവിതത്തിലേക്ക് നടക്കുവാൻ നോയമ്പ് കാലം നമ്മെ സഹായിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.