Categories: Kerala

ബ്രദർ സന്തോഷ് കരുമാത്ര നയിക്കുന്ന കണ്ണൂർ ബൈബിൾ കൺവെൻഷൻ

ബ്രദർ സന്തോഷ് കരുമാത്ര നയിക്കുന്ന കണ്ണൂർ ബൈബിൾ കൺവെൻഷൻ

ആന്റണി നൊറോണ

കണ്ണൂർ: അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കണ്ണൂർ ബൈബിൾ കൺവെന്ഷനെ കൂടുതൽ ധന്യമാക്കിക്കൊണ്ട് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യം. നവംബര് 28 -ന് ബർണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഗ്രൗണ്ടിൽ ആരംഭിച്ച ധ്യാനം ഡിസംബർ 2 – ന് അവസാനിക്കും. പ്രസിദ്ധ വചന പ്രഘോഷകൻ ബ്രദർ സന്തോഷ് കരുമാത്രയാണ് കണ്ണൂർ ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.

കണ്ണൂർ ബൈബിൾ കൺവെൻഷന്റെ ഒന്നാം ദിനം കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ദിവ്യബലിയർപ്പിക്കുകയും ബൈബിൾ കൺവെൻഷൻ ഉദ്ഖാടനം ചെയ്യുകയും ചെയ്തു. ദൈവത്തിന്റെ വലിയ ദാനമാണ് തിരുവചനമെന്നും, ദൈവത്തിന്റെ വചനം ജീവനുള്ളതാണെന്നും അതിൽ ആത്മാവിന്റെ അഭിക്ഷേകമുണ്ടെന്നും, ആ ആത്മാവ് നമ്മെ നിരന്തരം തിരുവചനത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നുവെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

 

രണ്ടാം ദിനം കണ്ണൂർ ബൈബിൾ കൺവെൻഷന്റെ അനുഗ്രഹ സാന്നിധ്യമായിരുന്നു കോഴിക്കോട് ബിഷപ്പ് ഡോ.വര്ഗീസ് ചക്കാലയ്ക്കൽ. കാരുണ്യത്തിന്റെയും വിശുദ്ധിയുടെയും പാപമോചനത്തിന്റെയുമാകട്ടെ ഈ കൺവെൻഷൻ ദിനങ്ങളെന്നും, എളിമയുള്ളവരായി ദൈവവചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നതെന്നും ബിഷപ്പ് പഠിപ്പിച്ചു.

 

മൂന്നാം ദിനം ബൈബിൾ കൺവെൻഷൻ കൂടുതൽ ധന്യമായത് മാർ ജോർജ് ഞെരളക്കാട്ടിന്റെ സാന്നിധ്യത്താലാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളിൽ ആകുന്ന നന്മകൾ ചെയ്ത് ജീവിതം വിശുദ്ധമാക്കണമെന്നും, സ്നേഹിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ അതാണ് വലിയ സൗഖ്യമെന്നും, എന്നാൽ അതിരുകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തെ മനസിലാക്കുക എളുപ്പമല്ലായെന്നും അതിനു നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.

ബൈബിൾ കൺവെൻഷന്റെ എല്ലാദിവസവും ജപമാലയും ദിവ്യബലിയുമുണ്ട്. നൂറുകണക്കിനാളുകൾ ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചുവരുന്നു. കണ്ണൂർ രൂപതയിലെ വൈദികരുടെ സാന്നിധ്യം വിശ്വാസ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുണ്ട്.

കൺവെന്ഷനിൽ പങ്കെടുക്കുന്നവർക്ക് തിരികെ പോകുവാനുള്ള വാഹന സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago