
സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷൻ ഇന്നലെ അവസാനിച്ചു. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിലായിരുന്നു ബൈബിൾ കൺവെൻഷൻ.
ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ ഇന്നലെ വൈകുന്നേരം 4.15 -ന് ജപമാല പ്രാർത്ഥനയോട് കൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. 5 -മണിക്ക് നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് അഭിവന്ദ്യ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. മോൺ. റൂഫസ് പയസ് ലീൻ, ഫാ. അൽഫോൻസ് ലിഗോരി, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. അനീഷ്, ഫാ. നിക്സൺ രാജ്, ഫാ. ജോസഫ് രാജേഷ്, ഫാ. ജൻസൺ സേവ്യർ IVD, ഫാ. യോഹന്നാൻ വിൽഫ്രഡ് കപ്പൂച്ചിൻ, ഫാ. ഷജൻ CM, ഫാ. ബെനഡിക്ട് തുടങ്ങിയവർ സഹകാർമ്മികരായി.
ഈ ദിവസങ്ങളിൽ കേൾക്കുകയും മനസ്സിൽ പതിയുകയും ചെയ്ത ദൈവ വചനത്തിന്റെ സമൃദ്ധിയിൽ നമ്മുടെ ജീവിതങ്ങളെ കൂടുതൽ ക്രിസ്തോത്മുഖമായി മാറ്റുവാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.
ബൈബിൾ കൺവെൻഷൻ വലിയൊരു അനുഭവമായിരുന്നുവെന്നും, ധാരാളംപേർക്ക് രോഗസൗഖ്യവും, മാനസികസൗഖ്യവും ലഭ്യമായെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
എല്ലാദിവസവും വൈകുന്നേരം 4.30 – ന് ജപമാല പ്രാർത്ഥനയോടെയും സമൂഹദിവ്യബലിയർപ്പണത്തോടെയുമാണ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചിരുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.