
സ്വന്തം ലേഖകൻ
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കരിസ്മാറ്റിക് റിന്യൂവൽ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഒൻപതാമത് നെടുമങ്ങാട് മേഖലാ ബൈബിൾ കൺവെൻഷൻ ഇന്നലെ അവസാനിച്ചു. പ്രസിദ്ധ ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പിള്ളിയുടെയും ടീമിന്റെയും നേതൃത്വത്തിൽ നെടുമങ്ങാട് നവജ്യോതി അനിമേഷൻ സെന്റര് ഗ്രൗണ്ടിലായിരുന്നു ബൈബിൾ കൺവെൻഷൻ.
ബൈബിൾ കൺവെൻഷന്റെ അവസാന ദിവസമായ ഇന്നലെ വൈകുന്നേരം 4.15 -ന് ജപമാല പ്രാർത്ഥനയോട് കൂടിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. 5 -മണിക്ക് നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയ്ക്ക് അഭിവന്ദ്യ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. മോൺ. റൂഫസ് പയസ് ലീൻ, ഫാ. അൽഫോൻസ് ലിഗോരി, ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. അനീഷ്, ഫാ. നിക്സൺ രാജ്, ഫാ. ജോസഫ് രാജേഷ്, ഫാ. ജൻസൺ സേവ്യർ IVD, ഫാ. യോഹന്നാൻ വിൽഫ്രഡ് കപ്പൂച്ചിൻ, ഫാ. ഷജൻ CM, ഫാ. ബെനഡിക്ട് തുടങ്ങിയവർ സഹകാർമ്മികരായി.
ഈ ദിവസങ്ങളിൽ കേൾക്കുകയും മനസ്സിൽ പതിയുകയും ചെയ്ത ദൈവ വചനത്തിന്റെ സമൃദ്ധിയിൽ നമ്മുടെ ജീവിതങ്ങളെ കൂടുതൽ ക്രിസ്തോത്മുഖമായി മാറ്റുവാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ ആഹ്വാനം ചെയ്തു.
ബൈബിൾ കൺവെൻഷൻ വലിയൊരു അനുഭവമായിരുന്നുവെന്നും, ധാരാളംപേർക്ക് രോഗസൗഖ്യവും, മാനസികസൗഖ്യവും ലഭ്യമായെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
എല്ലാദിവസവും വൈകുന്നേരം 4.30 – ന് ജപമാല പ്രാർത്ഥനയോടെയും സമൂഹദിവ്യബലിയർപ്പണത്തോടെയുമാണ് ബൈബിൾ കൺവെൻഷൻ ആരംഭിച്ചിരുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.