അനിൽ ജോസഫ്
ആര്യനാട്: ബോണക്കാട് കുരിശുമല 62-Ɔമത് തീര്‍ഥാടനത്തിന്റെ ഭാഗമായി ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തില്‍ തീര്‍ത്ഥാടന ദിനങ്ങളില്‍ “വിയാക്രൂച്ചിസ്” (കുരിശിന്റെ വഴി) എക്സ്പോ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആര്യനാട് വിദ്യാജ്യോതിസില്‍ നടന്ന അവലോകന യോഗം എക്സ്പോയുടെ കണ്‍വീനറായി ജോയി വിതുരയെ തെരെഞ്ഞെടുത്തു.
ബോണക്കാട് കുരിശുമലയുടെ ചരിത്രം ഉള്‍പ്പെടുന്ന എക്സ്പോയില്‍ മുന്‍കാലങ്ങളിലെ തീര്‍ത്ഥാടനവും, 2017 ജനുവരി 5-ന് വിശ്വാസികള്‍ക്ക് നേരെ ഉണ്ടായ പോലീസ് മര്‍ദനങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് തീര്‍ത്ഥാടനം.
ഏപ്രില്‍ 10-ന് രാവിലെ 11 മണിക്ക് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്റെ നേതൃത്വത്തില്‍ ബോണക്കാടേക്ക് ജപമാല പദയാത്രയും തീര്‍ത്ഥാടന പതാക പ്രയാണവും. ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എല്‍.എ. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്യും.
11-ന് രാവിലെ 10-ന് പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സഭൈക്യസമ്മേളനം പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
12-ന് രാവിലെ 10-ന് കൊല്ലം മുന്‍ ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന മതസൗഹൃദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.
13-ന് രാവിലെ 10-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോവളം എം.എല്‍.എ. എം.വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും.
സമാപന ദിനമായ 14-ന് രാവിലെ 10.30-ന് ഓശാന ഞായര്‍ ആചാരണത്തിന് മുഖ്യകാര്‍മ്മികന്‍ നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍, ഉച്ചക്ക് 2-ന് ബോണക്കാട് അമലോത്ഭവമാതാ പളളിയിലേക്ക് നടത്തുന്ന പരിഹാര ശ്ലീവപാതയുടെ മുഖ്യകാര്‍മ്മികന്‍ റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍. തുടർന്ന്, വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.