
അനിൽ ജോസഫ്
ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്‍റെ മഹത്വീകരണ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം. സമാപന ദിനമായ ഞായറാഴ്ച രാവിലെ 11-ന് നടന്ന കുരിശിന്‍റെ വഴി പ്രാര്‍ഥനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിതുര ദൈവപരിപാലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനക്ക് മരുതാമല ഗത്സമന്‍ പ്രയര്‍ ഗ്രൂപ്പ് നേതൃത്വം നല്‍കി.
വൈകിട്ട് 3-ന് നടന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ‘സഹനത്തിന്‍റെ കുരിശിനെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ ജീവിതത്തിന്‍ല്‍ വലിയ പരിവര്‍ത്തനം ഉണ്ടാകു’മെന്ന് അദേഹം വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ബോണക്കാടില്‍ നന്‍മയുടെ കുരിശു പൂക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍, ഫാ.വര്‍ക്കിച്ചന്‍, പനക്കോട് ഇടവക വികാരി ഫാ.ജെന്‍സണ്‍ പൂവത്തിങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.