അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഫാ.അല്‍ഫോണ്‍സ് ലിഗോറിയെ നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ മോണ്‍സിഞ്ഞോർ പദവിയോടെ എപ്പിസ്കോപ്പല്‍ വികാരിയായി ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പ്രഖ്യാപിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിലെ വികാരിയായും, നെയ്യാറ്റിന്‍കര ഫൊറോന വികാരിയായും സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഇടവക വികാരിമാരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയവിയാനിയുടെ തിരുനാള്‍ ദിനമായ ഇന്ന് ബിഷപ്പ്സ് ഹൗസില്‍ നടന്ന ആഘോങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം ഉണ്ടായത്.
1956-ല്‍ കട്ടയ്ക്കോടില്‍ യോഹന്നാന്‍-ദാസമ്മ ദമ്പതികളുടെ 6 മക്കളില്‍ 4-Ɔമത്തെ മകനായാണ് ഫാ.അല്‍ഫോല്‍സ് ലിഗോറി ജനിച്ചത്. 1968-ൽ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ബിഷപ്പ് ജേക്കബ് അച്ചാരുപറമ്പിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്ത അദേഹം നെയ്യാറ്റിന്‍കര രൂപതയുടെ ഫിനാന്‍സ് ഓഫീസര്‍, രൂപത എസ്റ്റേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുളളിമാനൂര്‍, നെടുമങ്ങാട്, വ്ളാത്താങ്കര ഫൊറോനകളുടെ വികാരിയായായും സേവനം ചെയ്യ്തിട്ടുണ്ട്.
നിലവില്‍ നെയ്യാറ്റിന്‍കര ഫൊറോന വികാരിയായി ചുമതലയുളള ഫാ.അല്‍ഫോണ്‍സ് ലിഗോറിക്ക് രൂപത ഫിനാന്‍സ് & ടെമ്പറാലിറ്റികളുടെ ഡയറക്ടര്‍ ചുമതലകളാവും ലഭിക്കുക. രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.സേവ്യര്‍രാജ്, ഡോ.രാജദാസ്, ഫാ.എസ്.എം.അനില്‍കുമാര്‍, ഫാ.രാഹുല്‍ ബി.ആന്റോ, ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.
View Comments
God bless you Father....