
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റില്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് നാളെ തറക്കല്ലിടും. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നാളെ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് തറക്കില്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
വികാരിജനറല്‍ മോണ്‍.ജി ക്രിസ്തുദാസും രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരും വൈദികരും സന്യസ്തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. 1644 ല്‍ അലങ്കാര മാതാവിന്‍റെ പേരില്‍ ഇശോ സഭാ വൈദികര്‍ ആരംഭിച്ച ദേവാലയം 1908 ലാണ് അമലോത്ഭവ മാതാവിന്‍റെ പേരില്‍ പുന:ര്‍നാമകരണം ചെയ്യുന്നത്.
ദേവാലയം സ്ഥാപിക്കുന്ന കാലത്ത് കൊച്ചിരൂപതക്ക് കീഴിലായിരുന്നു പില്‍ക്കാലത്ത് കൊല്ലത്തിന്‍റെയും തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളുടെ ഭാഗമായി മാറുകയായിരുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ ഏറ്റവും പുരാതനമായ ദേവാലയത്തിന്‍റെ കീഴിലായിരുന്നു വ്ളാത്താങ്കര , കാരക്കാമണ്ഡപം,ബാലരാമപുരം, കമുകിന്‍കോട്, അമരവിള ദേവാലയങ്ങള്‍ .
ആദ്യമുണ്ടായിരുന്ന അലങ്കാരമാതാ പളളിക്ക് പകരം 1908 ല്‍ പണിത അമലോത്ഭവമാതാ ദേവാലയം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബിഷപ്പ് ബന്‍സിഗറിന്‍റെ നേതൃത്വത്തില്‍ പണിത ആദ്യദേവാലയമായിരുന്നു. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചതോടെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തെ പ്രഖ്യാപിക്കുന്നത്.
2018 ലാണ് പുനരുദ്ധാരണത്തിന്‍റെ ഭാമമായി ദേവാലയം പൊളിച്ചത്. 14,000 (പതിനാലായിരം) ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് പുതിയ ദേവാലയം പണിയുന്നത്. ഗോഥിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യ്തിരിക്കുന്ന ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി മോണ്‍. അല്‍ഫോണ്‍സ് ലിഗോരിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് പുതിയ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ജസ്റ്റിന്‍ ക്ലീറ്റസ് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.