
ബ്ലസൻ മാത്യു അഗസ്റ്റിൻ
ഭരണങ്ങാനം: പ്രാർത്ഥനാ നിയോഗങ്ങളുമായിട്ടാണ് താനും വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ എത്തിയതെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ ദിവ്യബലിയർപ്പിക്കവെ തീർത്ഥാടനത്തിന് എത്തിയ വിശ്വാസികളോടാണ് ‘നിങ്ങളെപ്പോലെ തന്നെ ഞാനും ഒത്തിരി പ്രാർത്ഥനകളുമായിട്ടാണ് പുണ്യവതിയുടെ കബറിടത്തിലെത്തിയിരിക്കുന്നത്’ എന്ന് ആലപ്പുഴ സഹായ മെത്രാൻ പറഞ്ഞത്.
തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് (21-07-2018) വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്കായിരുന്നു ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകിയത്. വിശുദ്ധ അൽഫോൻസായ്ക്ക് ഉണ്ടായിരുന്ന വലിയൊരു പ്രത്യേകതയായിരുന്നു തന്റെ വേദനകളെ ക്രിസ്തുവിന്റെ വേദനകളോട് ചേർത്തുവച്ചുകൊണ്ട്, വേദനകളെ തരണം ചെയ്യുവാനുള്ള കഴിവ്. നമ്മളും ആ വലിയ അനുഗ്രഹത്തിനായി വിശുദ്ധയുടെ മാധ്യസ്ഥം പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.
2008-ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അൽഫോൻസാമ്മയെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തികൊണ്ടായിരുന്നു വചനസന്ദേശം. “ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണ മേശയിൽ അണഞ്ഞിരിക്കുകയാണ്. വിശിഷ്ടമായ വീഞ്ഞിന്റെയും ഗോതമ്പിന്റെയും ഭക്ഷണശാലയിൽ ക്രിസ്തു നാഥനുമായുള്ള ദൈവികമായ വിവാഹരഹസ്യത്തിലേയ്ക്ക് പ്രവേശിച്ചത് തന്റെ ജീവിതത്തിന്റെ സഹനങളിലൂടെയാണ്. സഹനത്തിന്റെ കോപ്പ വിളക്കായി കത്തിച്ചു കൊണ്ട് തന്റെ നാഥനെ കാത്തിരുന്ന് സ്വർഗ്ഗീയ സന്തോഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു” എന്നായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ വാക്കുകൾ.
സ്വർഗ്ഗീയ വിശുദ്ധരുടെ പട്ടികയിൽ
ഭാരതീയ പുത്രിയെ ഉയർത്തിക്കൊണ്ട് പാപ്പാ പറഞ്ഞ വാക്കുകൾ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള പ്രചോദനവും നിത്യജീവിതത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഓരോരുത്തർക്കും ആശ്രയവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.