
ജോസ് മാർട്ടിൻ
വരാപ്പുഴ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച നവോത്ഥാന നായികയാണ് ദൈവദാസി മദ൪ ഏലീശ്വാ എന്ന് ആലപ്പുഴ സഹായ മെത്രാൻ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ. ചരിത്ര പ്രസിദ്ധമായ വാരാപ്പുഴക്കരയിൽ ദൈവദാസി മദർ ഏലീശ്വായുടെ 105-മത് ചരമവാർഷികാനുസ്‌മരണ സമൂഹ ദിവ്യബലിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പിതാവ്.
വരാപ്പുഴ സെന്റ് ജോസഫ് കോൺവെന്റ് അങ്കണത്തിൽ 18 ബുധനാഴ്ച്ച രാവിലെ 10.30-നായിരുന്നു അഭിവന്ദ്യ ആലപ്പുഴ സഹായ മെത്രാൻ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിലിന്റെ നേതൃത്വത്തിൽ ദൈവദാസി മദർ ഏലീശ്വായുടെ 105-മത് ചരമവാർഷികാനുസ്‌മരണം നടന്നത്.
കേരളത്തിന്റെ 19-)o നൂറ്റാണ്ടിന്റെ സാമൂഹികപശ്ചാത്തലത്തിലായിരുന്നു മദർ ഏലീശ്വായുടെ പ്രസക്തിയെന്നും, ആ കാലത്തിന്റെ അത്യാവശ്യമായിരുന്ന പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുവാൻ ദൈവം മദ൪ ഏലീശ്വായെ ഒരുക്കുകയായിരുന്നുവെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. മദ൪ ഏലീശ്വാ അൾത്താരവണക്കത്തിലേയ്ക്ക് എത്രയും വേഗം ഉയ൪ത്തപ്പെടട്ടെയെന്ന് ബിഷപ്പ് ആനാപറമ്പിൽ ആശംസിക്കുകയും ചെയ്തു.
ആഘോഷപരമായ ദിവ്യബലിക്ക് ശേഷം, സ്നേഹവിരുന്നോടുകൂടിയാണ് ചരമ വാർഷികാനുസ്മരണാഘോഷങ്ങൾക്ക് വിരാമമായത്.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.