
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ സിംഹാസന ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ ആലപ്പുഴ രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന ഡോ.സ്റ്റീഫൻ അത്തിപൊഴിയിൽ പിതാവ് ഡോ.ജെയിംസ് ആനാപറമ്പിലിന് അധികാരം കൈമാറി. നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ ഡോ.വിൻസന്റ് സാമുവൽ, മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസലിയോസ് മാർ ക്ളീമിസ് കത്തോലിക്കോസ്, മാവേലിക്കര രൂപതാ അധ്യക്ഷൻ ജോഷ്വവ മാർ ഇഗ്‌നേഷ്യസ്, കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ജോസഫ് കാരിക്കശേരി തുടങ്ങിയവർ അധികാരം കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
തുടർന്ന്, ജെയിംസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയിൽ ബിഷപ്പ് വിൻസന്റ് സാമുവൽ, കർദിനാൾ മാർ ക്ളീമിസ്, ബിഷപ്പ് ജോഷ്വവ മാർ ഇഗ്‌നേഷ്യസ്, ബിഷപ്പ് ജോസഫ് കാരിക്കശേരി തുടങ്ങിയവർ സഹകാർമ്മികരായി. കർദിനാൾ ക്ളീമിസ് പിതാവ് വചനസന്ദേശം നൽകി. കത്തോലിക്കാ സഭയുടെ, ആലപ്പുഴ രൂപതയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ഈ വിശുദ്ധ കുർബാനയോട് ചേർത്ത് എഴുതി തുടങ്ങുകയാണെന്നും, ഈ സമർപ്പണം ദൈവനിശ്ചയ പ്രകാരം സ്വർഗത്തിന്റെ ആനന്ദം നൽകുന്നതും, പരിശുദ്ധാത്‌മാവിലൂടെ തുടർന്ന് വിശുദ്ധീകരിക്കുന്നതുമായ വലിയ ശുശ്രൂഷയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പുതിയ അധ്യായം രചിക്കുന്നതിന് ജെയിംസ് പിതാവിനോട് ചേർന്ന് നിന്ന് ദൈവത്തിന് നമ്മൾ നന്ദി പറയണമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.
കർത്താവ് വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനം നമ്മൾ ഓരോരുത്തരും മനസിലാക്കി ആശംസിക്കുകയും, അവിടുത്തെ സ്നേഹത്തിനും സമാധാനത്തിനും നമ്മുടെ ദിവസങ്ങളെ ക്രമീകരിക്കുകയും, അവിടുത്തെ സമൃദ്ധിയിൽ ദൈവം നമ്മെ പരിപാലിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയായിരുന്നു ആലപ്പുഴയുടെ നാലാമത്തെ മെത്രാനായി അധികാരമേറ്റ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിന് സഹവൈദീകരോടും ജനങ്ങളോടും പറയാനുണ്ടായിരുന്നത്.
സഹായ മെത്രാനായി അഭിഷിക്തനായതിന്റെ 310 ദിവസം തികയുന്ന നാളിലാണ് സ്റ്റീഫൻ പിതാവിന്റെ പിൻഗാമിയായി ആലപ്പുഴ രൂപതയുടെ ഇടയ സ്ഥാനത്ത് ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് അവരോധിക്കപ്പെടുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.