നെയ്യാറ്റിൻകര: താലത്തിൽ വെളളമെടുത്ത് വെൺകച്ച അരയിൽ ചുറ്റി ക്രിസ്‌തുനാഥൻ തന്റെ ശിഷ്യന്‍മാരുടെ കാലുകൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചടങ്ങുകൾ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവമാതാ പളളിയിൽ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ആഗോള കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ യുവജനങ്ങളുടെ പാദങ്ങൾ കഴുകിയാണ് കത്തിഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചത്. പേയാട് സെന്റ് സേവ്യഴ്‌സ് ദേവാലയത്തില്‍ ഫാ. ജോയി സാബു പാദം കഴുകല്‍ ശിശ്രൂഷക്ക് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ 7.30-ന് വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. പീഡാനുഭവ ചരിത്രം വിവരിക്കുന്ന 14 സ്‌ഥലങ്ങളും വിശ്വാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട് കുരിശിന്റെ വഴി ആശുപത്രി ജംഗ്‌ഷൻ- ആലുമൂട് ജംഗ്‌ഷൻ- ബസ്റ്റാന്റ് കവല വഴി ദേവാലയത്തിൽ സമാപിക്കും. വൈകുന്നേരം 3 മണിക്ക് കർത്താവിന്റെ പീഡാനുഭവ അനുസ്‌മരണവും കുരിശാരാധനയും.
ഈസ്റ്റർ പാതിരാ കുർബാന ശനിയാഴ്‌ച രാത്രി 10.45-ന് ആരംഭിക്കും.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.