
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കത്തീഡ്രൽ ഇടവകയിലെ വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റ്
കാരുണ്യ പ്രവർത്തിയുടേതടക്കം പുത്തൻ മാതൃകയോടെ നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തന നിരതം. അനാഥാലയ സന്ദർശനവും, ആശുപത്രി സന്ദർശനവും കൂടാതെ പരിശുദ്ധ പിതാവിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള “ലൗ ദാത്തെ സീ” എന്ന പ്രബോധനത്തെ ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാനും വി.കുരിശിന്റെ ബി.സി.സി.യൂണിറ്റ് ശ്രമിക്കുന്നു.
ബി.സി.സി. യൂണിറ്റ് ലീഡർ ശ്രീ.സന്തോഷിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം അനാഥാലയവും, നെയ്യാറ്റിൻകര ഗവണ്മെന്റ് ആശുപത്രിയും സന്ദർശിക്കുകയും, അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം അല്പസമയം ചെലവഴിക്കുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വൃക്ഷ തൈ വീതം യൂണിറ്റിലെ എല്ലാ കുടുംബങ്ങൾക്കും നൽകി. കൂടാതെ, വിദ്യാഭ്യാസവർഷാചരണത്തിന്റെ ഭാഗമായി യൂണിറ്റ് തല പഠനോത്സവവും, വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. അതുപോലെതന്നെ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
കത്തീഡ്രൽ വികാരി ഫാ.അൽഫോൻസ് ലിഗോരിയുടെ നിർദേശങ്ങൾ അനുസരിച്ച്, സഹവികാരി ഫാ.ജെറിനാണ് വിശുദ്ധ കുരിശിന്റെ ബി.സി.സി.യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതെന്ന് യൂണിറ്റ് ലീഡർ ശ്രീ.സന്തോഷ് പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.