
ജോസ് മാർട്ടിൻ
കൊച്ചി: പീഡാനുഭവ സന്യാസ സഭയുടെ (Passionist ) മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് ജൂബിലി ഛായാചിത്രം പീഡാനുഭവ സന്യാസ സഭ സേവനം ചെയ്യുന്ന അറുപതോളം രാജ്യങ്ങളിലൂടെയുള്ള പ്രയാണം പൂർത്തിയാക്കി മാർച്ച് 15-ന് ഇന്ത്യയിൽ എത്തുന്ന ജൂബിലി ഛായാചിത്രം വിശ്വാസികൾക്ക് വണങ്ങുന്നതിനായി മാർച്ച് 15 മുതൽ ഏപ്രിൽ 1 വരെ വിവിധ സ്ഥലങ്ങളിൽ അവസരം ഒരുക്കിയിട്ടുണ്ടെന്നും മാർച്ച് 15- ന് അങ്കമാലി കാൽവരി ആശ്രത്തിലും, മാർച്ച് 19- ന് മുനമ്പം ബീച്ചിലെ പീഡാനുഭവ സഭ സേവനം ചെയുന്ന വേളാങ്കണ്ണി ഇടവകയിലും, മാർച്ച് 20- ന് തോപ്പുംപടി ജെ.എക്‌സ്. പി. ആശ്രമത്തിലും മാർച്ച് 21-ന് നിലമ്പൂർ വി. ജെമ്മ നോവിഷേറ്റിലും തുടർന്ന് ഇന്ത്യയിലെ പര്യടനം പുർത്തിയാക്കി ഛായാചിത്രം ആസ്‌ട്രേലിയിലേക്കും അവിടെ നിന്നും തിരിച്ചു റോമിലേക്കും കൊണ്ട് പോകുന്നതാണെന്നും പീഡാനുഭവ സന്യാസ സഭാ അംഗം ഫാ. മെജോ ജോസ് അറിയിച്ചു.
ക്രൂശിതനായ ക്രിസ്തുവിന്റെയും, വ്യാകുലമാതാവിന്റെയും, പീഡാനുഭവ സഭാ വിശുദ്ധരായ കുരിശിന്റെ വി.പൗലോസ്, വി.ഗബ്രിയേൽ, വി.ജെമ്മ, വാഴ്ത്തപ്പെട്ടവരായ ഡൊമനിക്, ഇസദോർ എന്നിവരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ഈ ഛായാചിത്രവണക്കം വഴി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പീഡാനുഭവ സന്യാസ സഭയുടെ മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്.
റോമൻ കത്തോലിക്കാ സഭയിൽ 1720-ൽ കുരിശിന്റെ വിശുദ്ധ പൗലോസിനാൽ സ്ഥാപിതമായ പീഡാനുഭവ (Passionist) ഇന്ന് ലോകത്തിൽ അറുപതിലധികം രാജ്യങ്ങളിൽ യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ പ്രഘോഷണം ചെയ്യുന്നു. ഇന്ത്യയിൽ പീഡാനുഭവ സഭയുടെ ആദ്യത്തെ ഭവനം കൊച്ചിരുപതയിലെ പള്ളുരുത്തിയിൽ 1981-ൽ സ്ഥാപിതമായ ജെ.എക്‌സ്.പി. ആശ്രമമാണ്.
പീഡാനുഭവ സന്യാസ വൈദികർ കേരളത്തിൽ കോട്ടപ്പുറം രൂപത മുനമ്പം ബീച്ചിലുള്ള വേളാങ്കണ്ണി മാതാ ഇടവകയിലും, എറണാകുളം-അങ്കമാലി അതിരൂപതയിലെ മുക്കന്നൂരുള്ള കാൽവരി ആശ്രമത്തിലും, കോഴിക്കോട് രൂപതയിൽ നിലബുർ സെന്റ് ജെമ്മ നോവിഷേറ്റ് ആശ്രമത്തിലും, വിജയപുരം, സുൽത്താൻ പെട്ട് രൂപതകളിലും സേവനം ചെയുന്നു. അൻപതോളം ഇന്ത്യൻ പീഡാനുഭവ സന്യാസികൾ കേരളത്തിന് പുറത്തും വിദേശത്തും സേവനം ചെയുന്നു. കുരിശിന്റെ വിശുദ്ധ പൗലോസിന്റെ പീഡാനുഭവ സന്യാസിനികളും കേരളത്തിൽ വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ സേവനം ചെയുന്നുണ്ട്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.