
ജോസ് മാർട്ടിൻ
കൊച്ചി: ബസ് യാത്രാ കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണെന്നും സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾ എന്തിനാണെന്നും ഗതാഗത മന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും കൊച്ചി രൂപതാ കെ.സി.വൈ.എം.
ബസിൽ യാത്ര ചെയ്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ദുരിതങ്ങൾക്ക് നേരെ അധികാരികൾ കണ്ണടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു സമൂഹം നമുക്ക് ചുറ്റമുണ്ട്. അവരുടെ പരിമിതികൾ കണ്ടില്ലെന്നു നടിക്കരുത്. വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ പല ബസുടമകളും മടിക്കുന്ന സാഹചര്യം നിലവിൽ ഉണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ നേരിടുന്ന അവസ്ഥയിൽ വിദ്യാർത്ഥി ജീവിതത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് രൂപതാ പ്രസിഡന്റ് കാസി പൂപ്പന പറഞ്ഞു.
കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ടിഫി ഫ്രാൻസിസ്, ജോസ് പള്ളിപ്പാടൻ, സെൽജൻ കുറുപ്പശ്ശേരി, ഡാനിയ ആന്റണി, തോബിത പി റ്റി, ലിയോ ജോബ്, ജോസഫ് ആശിഷ്, അലീഷ ട്രീസ, ഫ്രാൻസിസ് ഷിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.