
അനിൽ ജോസഫ്
പൂനെ: നെയ്യാറ്റിന്‍കര രൂപതയിലെ ചന്ദ്രമംഗലം ഇടവകാംഗമായ ബ്രദര്‍ ജിനു റോസും, അരുവിക്കര ഇടവകാംഗമായ ബ്രദര്‍ വിപിന്‍ രാജും പൂനെ പേപ്പല്‍ സെമിനാരിയില്‍ വച്ച് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഫെബ്രുവരി 2-ാം തീയതി ശനിയാഴ്ച ഡീക്കന്‍ പട്ടം സ്വീകരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മറ്റു 13 പേരും അന്നേദിവസം ഡീക്കന്‍ പട്ടം സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 08.30- ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ആംഗലേയ ഭാഷയിലായിരുന്നു.
ചന്ദ്രമംഗലം ഇടവകയില്‍ പത്രോസ്-ശോഭാ ദമ്പതികളുടെ മൂത്തമകനായ ഡീക്കന്‍ ജിനു റോസ് 1991 ആഗസ്റ്റ് 26-ന് ജനിച്ചു. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരാണ്.
ഡീക്കന്‍ വിപിന്‍ രാജ് അരുവിക്കര ഇടവികയിലെ സെല്‍വരാജ്-ആഗ്നസ് ദമ്പതികളുടെ മൂത്ത മകനാണ്. 1991 മാര്‍ച്ച് 27-നായിരുന്നു ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനാണുള്ളത്.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇരുവരും 2007 ജൂണ്‍ 3-ന് നെയ്യാറ്റിൻകര രൂപതയുടെ പേയാട് സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിക്കുകയും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന്, പോങ്ങുംമൂട് സെന്‍റ് വിന്‍സെന്‍റ്സ് സെമിനാരിയില്‍ ഡിഗ്രി പഠനം പൂർത്തിയാക്കി.
അതിനുശേഷം ബ്രദര്‍ ജിനു റോസ് ആലുവ സെന്‍റ് ജോസഫ് കാര്‍മ്മല്‍ഗിരി സെമിനാരിയിലും ബ്രദര്‍ വിപിന്‍ രാജ് പൂനെ പേപ്പല്‍ സെമിനാരിയിലും തത്ത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടർന്ന്, ഇവര്‍ നെയ്യാറ്റിന്‍കര രൂപതയിലെ രണ്ട് മൈനര്‍ സെമിനാരികളിലായി റീജന്‍സി കാലയളവ് പൂര്‍ത്തിയാക്കി. റീജന്‍സി കാലയളവിനു ശേഷം ഇരുവരും പൂനെ പേപ്പല്‍ സെമിനാരിയിലേയ്ക്ക് അയക്കപ്പെട്ടു. ഇപ്പോൾ ഇരുവരും ദൈവശാസ്ത്രപഠനത്തിന്റെ അവസാന കാലയളവിലാണ്.
നെയ്യാറ്റിൻകര രൂപതയുടെ ചുറ്റുപാടുകളും, രൂപതയോടുള്ള സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ചാണ് തങ്ങളുടെ സെമിനാരി രൂപീകരണത്തിന്റെ അവസാനനാളുകളെന്ന് ഇരുവരും പറഞ്ഞു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.