
ബ്ലെസൻ മാത്യു
കണ്ണൂർ: കേരളത്തിലെ സർക്കാർ – എയ്ഡഡ് പള്ളിക്കൂടങ്ങളിലെ മികച്ച അധ്യാപകൻ/അധ്യാപികയ്ക്കുള്ള ‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ്’ ഈ വര്ഷം പെരിങ്ങാനം ഗവൺമെന്റ് എൽ.പി.സ്കൂൾ അധ്യാപകൻ എ.മൊയ്തീൻ മാസ്റ്റർക്ക്. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും പ്രശസ്തി പദവും അടങ്ങുന്നതാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് കണ്ണൂർ ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, എ.മൊയ്തീൻ മാസ്റ്റർക്ക് സമ്മാനിച്ചു.
1856 -ൽ എല്ലാ ഇടവകകളിലും കരകളിലും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ഇടയലേഖനത്തിലൂടെ ആഹ്വാനം നൽകിയ മഹാമിഷണറിയാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി.
‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനല്ലി അവാർഡ്’ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഖാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിയ്ക്കും ക്രൈസ്തവ മിഷനറിമാർ നൽകിയ പങ്ക് ആർക്കും നിക്ഷേധിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ വളർച്ചയ്ക്കും കെട്ടുറപ്പിനും പൊതു വിദ്യാഭ്യാസ പ്രക്രിയയ്ക്ക് കൂടുതൽ ആഴവും ദാർശനിക പരിപ്രേക്ഷ്യവുമുണ്ടാകണമെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും സ്വപ്‌നങ്ങൾ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് ബിഷപ്പ് കൂട്ടിച്ചെർത്തു.
അവാർഡ് ദാനച്ചടങ്ങിൽ കണ്ണൂർ വികാരി ജനറൽ മോൺ.ക്ലാറൻസ് പാലിയത്ത്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്, എൻ.കെ.ടി.സി.എഫ്. പ്രസിഡന്റ് കെ.ബി.സൈമൺ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ഷൈമ, പി.കെ.രാജൻ, പി.വി.രാധാകൃഷ്ണൻ, പെരിങ്ങാനം മോഹനൻ, കെ.ആർ.ബിജു, എം.പ്രജീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്, അവാർഡ് ജേതാവ് ശ്രീ.എ.മൊയ്തീൻ മറുപടി പ്രസംഗവും നടത്തി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.