
അനില്‍ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതാ ലിറ്റില്‍വേ മഹാസംഗമത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് കുരുന്നുകള്‍. രൂപതാ അജപാലന ശുശ്രൂഷാ സമിതിയും തൂങ്ങാംപാറ കൊച്ചുത്രേസ്യാ തീര്‍ഥാടന ദേവാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലിറ്റില്‍വേ സംഗമറാലിയോടെയാണ് ആരംഭിച്ചത്.
കണ്ടല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചറാലിയില്‍ രൂപതയിലെ 11 ഫൊറോനകളിലിലെ ലിറ്റില്‍വേ കുട്ടികള്‍ അണിനിരന്നു. തുടര്‍ന്ന് രൂപതാ കെ.സി.വൈ.എം.ന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുളള മോട്ടിവേഷന്‍
പ്രാഗ്രാം നടന്നു.
ലിറ്റില്‍വെ സംഗമത്തിന്‍റെ സന്ദേശം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നല്‍കി. യേശുനാഥന്‍ നല്‍കിയത് സ്നേഹത്തിന്‍റെ സന്ദേമാണന്നും, ഈ സന്ദേശം മുറുകെപിട്ടിച്ചാണ് നാം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സമാപനത്തില്‍ നടന്ന ദിവ്യബലിക്ക് രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മാഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സിബിന്‍ വചന സന്ദേശം നല്‍കി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് രൂപതാ അജപാലന ശുശ്രൂഷാ സെക്രട്ടറി ഫാ.ജോയ്സാബു, ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് തുടങ്ങിവയവര്‍ സഹ കാര്‍മ്മികരായി.
ലിറ്റില്‍വെ സംഗമത്തിന് ആനിമേറ്റര്‍ ജോഫ്റി നേതൃത്വം നല്‍കി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.