
അനില്‍ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതാ ലിറ്റില്‍വേ മഹാസംഗമത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് കുരുന്നുകള്‍. രൂപതാ അജപാലന ശുശ്രൂഷാ സമിതിയും തൂങ്ങാംപാറ കൊച്ചുത്രേസ്യാ തീര്‍ഥാടന ദേവാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലിറ്റില്‍വേ സംഗമറാലിയോടെയാണ് ആരംഭിച്ചത്.
കണ്ടല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചറാലിയില്‍ രൂപതയിലെ 11 ഫൊറോനകളിലിലെ ലിറ്റില്‍വേ കുട്ടികള്‍ അണിനിരന്നു. തുടര്‍ന്ന് രൂപതാ കെ.സി.വൈ.എം.ന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുളള മോട്ടിവേഷന്‍
പ്രാഗ്രാം നടന്നു.
ലിറ്റില്‍വെ സംഗമത്തിന്‍റെ സന്ദേശം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നല്‍കി. യേശുനാഥന്‍ നല്‍കിയത് സ്നേഹത്തിന്‍റെ സന്ദേമാണന്നും, ഈ സന്ദേശം മുറുകെപിട്ടിച്ചാണ് നാം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സമാപനത്തില്‍ നടന്ന ദിവ്യബലിക്ക് രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മാഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സിബിന്‍ വചന സന്ദേശം നല്‍കി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് രൂപതാ അജപാലന ശുശ്രൂഷാ സെക്രട്ടറി ഫാ.ജോയ്സാബു, ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് തുടങ്ങിവയവര്‍ സഹ കാര്‍മ്മികരായി.
ലിറ്റില്‍വെ സംഗമത്തിന് ആനിമേറ്റര്‍ ജോഫ്റി നേതൃത്വം നല്‍കി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.