അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവലയത്തില്‍ ദൈവദാസൻ അദെയോദാത്തൂസിന്‍റെ 52ാം അനുസ്മരണ ദിനത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവദാസന്‍ അദെയോദാത്തൂസ് ഒരു മിഷന്‍ ഞായര്‍ ദിനത്തിലാണ് മരണമടഞ്ഞത് അതിനാല്‍ തന്നെ മിഷണറികള്‍ക്ക് വലിയ പ്രചോദനമാണ് ദൈവദാസന്‍ നല്‍കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കര്‍മ്മലീത്ത സഭയുടെ മലബാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്‍മ്മഗിരി ആശ്രമം പ്രെയോര്‍ പീറ്റര്‍ ചാക്യാത്ത്, ഫാ.കുര്യന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്‍. പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.