
അനിൽ ജോസഫ്
തിരുവനന്തപുരം: മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ അദെയോദാത്തൂസ് വിശുദ്ധിയും ചൈതന്യവും തുളുമ്പി നിന്ന വൈദിക ശ്രേഷ്ടനെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വഴുതക്കാട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവലയത്തില്‍ ദൈവദാസൻ അദെയോദാത്തൂസിന്‍റെ 52ാം അനുസ്മരണ ദിനത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കിടെ ദൈവദാസന്‍ അദെയോദാത്തൂസ് ഒരു മിഷന്‍ ഞായര്‍ ദിനത്തിലാണ് മരണമടഞ്ഞത് അതിനാല്‍ തന്നെ മിഷണറികള്‍ക്ക് വലിയ പ്രചോദനമാണ് ദൈവദാസന്‍ നല്‍കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
കര്‍മ്മലീത്ത സഭയുടെ മലബാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജേക്കബ് ഏറ്റുമാനൂര്‍ക്കാരന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, വഴുതക്കാട് കാര്‍മ്മഗിരി ആശ്രമം പ്രെയോര്‍ പീറ്റര്‍ ചാക്യാത്ത്, ഫാ.കുര്യന്‍ ആലുങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ചുരുക്കം വിശ്വാസികളുടെ സാനിധ്യത്തിലായിരുന്നു അനുസ്മര ചടങ്ങുകള്‍. പൊന്തിഫിക്കല്‍ ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നേതൃത്വം നല്‍കി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.