
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസ് നിര്യാതനായി, 85 വയസായിരുന്നു. പാലയിലെ പവിത്രാനം സെന്‍റ് അഗസ്റ്റിന്‍ ദേവാലയാഗംമായ ഫാ.ജെംയിംസ് 1962-ലാണ് വൈദികനായി അഭിഷിക്തനായത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും, തിയോളജി പഠനവും പൂര്‍ത്തീകരിച്ചു.
തുടർന്ന്, 1963-ല്‍ മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമാരംഭിച്ച ഫാ.ടി.ജെയിംസ് തോന്നക്കല്‍, ചെമ്പൂര്‍, അരുവിക്കര, കീഴാറൂര്‍, കൊല്ലോട്, മണ്ണൂര്‍, പാറശാല ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
ദൈവദാസന്‍ അദെയോദാത്തൂസ് മുതിയാവിള ദേവാലയത്തില്‍ വച്ച് മരിക്കുമ്പോഴും ഫാ.ജെയിംസ് കൂടെ ഉണ്ടായിരുന്നു. തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്റെ സ്മരണയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിലിലാണ് ഫാ.ജെയിംസ് കിടന്നിരുന്നത്. ഏറെ നാളായി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
വെളളിയാഴ്ച രാവിലെ 10-ന് പാറശാല സെന്റ് പീറ്റര്‍ ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. നാളെ വൈകിട്ട് 6 മണിക്ക് ഭൗതീക ശരീരം പാറശാല ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.
പാല അന്തിനാട് ഞാറക്കാട്ട് ഹൗസില്‍ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ 3 ാംമനാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.