അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസ് നിര്യാതനായി, 85 വയസായിരുന്നു. പാലയിലെ പവിത്രാനം സെന്‍റ് അഗസ്റ്റിന്‍ ദേവാലയാഗംമായ ഫാ.ജെംയിംസ് 1962-ലാണ് വൈദികനായി അഭിഷിക്തനായത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും, തിയോളജി പഠനവും പൂര്‍ത്തീകരിച്ചു.
തുടർന്ന്, 1963-ല്‍ മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമാരംഭിച്ച ഫാ.ടി.ജെയിംസ് തോന്നക്കല്‍, ചെമ്പൂര്‍, അരുവിക്കര, കീഴാറൂര്‍, കൊല്ലോട്, മണ്ണൂര്‍, പാറശാല ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
ദൈവദാസന്‍ അദെയോദാത്തൂസ് മുതിയാവിള ദേവാലയത്തില്‍ വച്ച് മരിക്കുമ്പോഴും ഫാ.ജെയിംസ് കൂടെ ഉണ്ടായിരുന്നു. തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്റെ സ്മരണയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിലിലാണ് ഫാ.ജെയിംസ് കിടന്നിരുന്നത്. ഏറെ നാളായി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
വെളളിയാഴ്ച രാവിലെ 10-ന് പാറശാല സെന്റ് പീറ്റര്‍ ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. നാളെ വൈകിട്ട് 6 മണിക്ക് ഭൗതീക ശരീരം പാറശാല ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.
പാല അന്തിനാട് ഞാറക്കാട്ട് ഹൗസില്‍ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ 3 ാംമനാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.