
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കൊച്ചി രൂപതയിലെ ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയിരിക്കുകയാണ്. കോവിഡ് 19-ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനയ്ക്ക് പരിധികൾ നിശ്ചയിച്ചപ്പോൾ, പാരമ്പര്യമായി ഇടവക മുറ്റത്ത് ഉയർന്നിരുന്ന വാഴക്കുലകളാലും കരിക്കിൻകുലകളാലും ദിവ്യകാരുണ്യ പ്രദക്ഷിണ വഴികൾ ഒരുക്കാൻ സാധിക്കാതെ വന്നപ്പോൾ, ഞായറാഴച്ച വൈകുന്നേരം ദിവ്യകാരുണ്യ നാഥൻ ഇടവകാതിർത്തികളിലൂടെ ദൈവജനത്തിന്റെ അടുക്കലേക്ക് എത്തിച്ചേർന്നു.
ദിവ്യകാരുണ്യ തിരുനാളിന്റെ മഹത്വവും പ്രാധാന്യവും നഷ്ടമാകാതിരിക്കാൻ ദിവ്യകാരുണ്യ പ്രദക്ഷിണം ഇടവകാതിർത്തികളിലൂടെ നടത്താൻ ഇടവകപ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നുവെന്ന് ഇടവ വികാരി ഫാ.ആന്റെണി കുഴിവേലിൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4.30-ന് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക പള്ളിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽ ദിവ്യകാരുണ്യ നാഥനെയും വഹിച്ചു കൊണ്ട് ആരംഭിച്ച പ്രദിക്ഷണം ഇടവകയുടെ പ്രധാന റോഡുകളിലൂടെ കടന്ന് പോയപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും മെഴുകുതിരി കത്തിച്ചും, മുട്ടുകുത്തിനിന്നും, പൂക്കൾ വിതറിയും ദൈവജനം ഈശോയെ സ്ഥീകരിച്ചു.
മെസഡാരിയൻ സഭാ ഡലഗേറ്റ് സുപ്പീരിയർ ഫാ.ജോസ് പി. മരിയപുരം Odem., ഫാ. ശൗരിയാർ Odem., ശ്രീ ബോണി മെൻഡസ്, ശ്രീ.സെബാസ്റ്റിൻ കോയിൽപറമ്പിൽ, കെ.സി.വൈ.എം. പ്രവർത്തകർ, കുടുംബ യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.