
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ ആറ് ഡീക്കന്മാര്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് ശുശ്രൂഷാവഴി പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. അരുവിക്കര സെന്റ് അഗസ്റ്റിന്‍ ദേവാലയ അംഗമായ ഡീക്കന്‍ വിപിന്‍രാജ്, ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യന്‍ ഇടവകാഗമായ ഡീക്കന്‍ ജിനുറോസ്, സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകാഗമായ ഡീക്കന്‍ എ.അനീഷ്, പയറ്റുവിള ഹോളി റോസറി ദേവാലയ അംഗം ജിബിന്‍രാജ് ആര്‍.എന്‍., കുഴിച്ചാണി സെന്റ് ജോസഫ് ദേവാലയ അംഗങ്ങളായ ഡീക്കന്‍ സുജിന്‍ എസ്. ജോണ്‍സന്‍, വിജിന്‍ എസ്.ആഞ്ചലോസ് എന്നിവരാണ് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചത്.
കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പത്താങ്കല്ല് ബിഷപ്സ് ഹൗസിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, റീജിയന്‍ കോ-ഓർഡിനേറ്റര്‍മാരായ മോണ്‍.ഡി.സെല്‍വരാജന്‍, മോണ്‍.റൂഫസ് പയസലിന്‍, മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ഫാ.വിപിന്‍രാജും ഫാ.ജിനുറോസും തിയോളജി പഠനം പൂര്‍ത്തിയാക്കിയത് പൂനെ പേപ്പല്‍ സെമിനാരിയിലാണ്. ഫാ.അനീഷ്, ഫാ.ജിബിന്‍രാജ് ഫാ.സുജിന്‍ എന്നിവര്‍ ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയിലാണ് തിയോളജി പൂര്‍ത്തീകരിച്ചത്. ഫാ.വിജിന്‍ സെന്റ് ജോസഫ് ഇന്റെര്‍-ഡയോസിഷന്‍ സെമിനാരിയില്‍ തിയോളജി പൂര്‍ത്തീകരിച്ചു.
കോവിഡ് കാലത്ത് ആഘോഷങ്ങളില്ലാതെയുളള വൈദികപട്ട സ്വീകരണം പുതിയ കാലത്തിലേക്കുളള സുവിശേഷ പ്രഘോഷണത്തിന്റെ ചവിട്ടുപടിയാണെന്നും, വെല്ലുവിളികള്‍ നേരിട്ട് സുവിശേഷ പ്രഘോഷണം മുന്നോട്ട് കൊണ്ട് പോവുകയാണ് ലക്ഷ്യമെന്നും നവ വൈദികര്‍ കാത്തലിക് വോക്സിനോട് പറഞ്ഞു.
(നവ വൈദികര്‍ ജീവിതാനുഭവങ്ങള്‍ പങ്ക് വക്കുന്ന “കാന്‍ഡില്‍ ലൈറ്റ്” എന്ന പ്രോഗ്രാം കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ ഉടന്‍ പബ്ലിഷ് ചെയ്യും).
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.