
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കൊച്ചി രൂപതയിലെ ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയിരിക്കുകയാണ്. കോവിഡ് 19-ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനയ്ക്ക് പരിധികൾ നിശ്ചയിച്ചപ്പോൾ, പാരമ്പര്യമായി ഇടവക മുറ്റത്ത് ഉയർന്നിരുന്ന വാഴക്കുലകളാലും കരിക്കിൻകുലകളാലും ദിവ്യകാരുണ്യ പ്രദക്ഷിണ വഴികൾ ഒരുക്കാൻ സാധിക്കാതെ വന്നപ്പോൾ, ഞായറാഴച്ച വൈകുന്നേരം ദിവ്യകാരുണ്യ നാഥൻ ഇടവകാതിർത്തികളിലൂടെ ദൈവജനത്തിന്റെ അടുക്കലേക്ക് എത്തിച്ചേർന്നു.
ദിവ്യകാരുണ്യ തിരുനാളിന്റെ മഹത്വവും പ്രാധാന്യവും നഷ്ടമാകാതിരിക്കാൻ ദിവ്യകാരുണ്യ പ്രദക്ഷിണം ഇടവകാതിർത്തികളിലൂടെ നടത്താൻ ഇടവകപ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നുവെന്ന് ഇടവ വികാരി ഫാ.ആന്റെണി കുഴിവേലിൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4.30-ന് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക പള്ളിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽ ദിവ്യകാരുണ്യ നാഥനെയും വഹിച്ചു കൊണ്ട് ആരംഭിച്ച പ്രദിക്ഷണം ഇടവകയുടെ പ്രധാന റോഡുകളിലൂടെ കടന്ന് പോയപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും മെഴുകുതിരി കത്തിച്ചും, മുട്ടുകുത്തിനിന്നും, പൂക്കൾ വിതറിയും ദൈവജനം ഈശോയെ സ്ഥീകരിച്ചു.
മെസഡാരിയൻ സഭാ ഡലഗേറ്റ് സുപ്പീരിയർ ഫാ.ജോസ് പി. മരിയപുരം Odem., ഫാ. ശൗരിയാർ Odem., ശ്രീ ബോണി മെൻഡസ്, ശ്രീ.സെബാസ്റ്റിൻ കോയിൽപറമ്പിൽ, കെ.സി.വൈ.എം. പ്രവർത്തകർ, കുടുംബ യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.