
ജോസ് മാർട്ടിൻ
ഇടക്കൊച്ചി: കൊച്ചി രൂപതയിലെ ഇടക്കൊച്ചി സെന്റ് ലോറൻസ് ദേവാലയം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ദൈവജനത്തിന് വ്യത്യസ്ത അനുഭവമായിമാറിയിരിക്കുകയാണ്. കോവിഡ് 19-ന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനയ്ക്ക് പരിധികൾ നിശ്ചയിച്ചപ്പോൾ, പാരമ്പര്യമായി ഇടവക മുറ്റത്ത് ഉയർന്നിരുന്ന വാഴക്കുലകളാലും കരിക്കിൻകുലകളാലും ദിവ്യകാരുണ്യ പ്രദക്ഷിണ വഴികൾ ഒരുക്കാൻ സാധിക്കാതെ വന്നപ്പോൾ, ഞായറാഴച്ച വൈകുന്നേരം ദിവ്യകാരുണ്യ നാഥൻ ഇടവകാതിർത്തികളിലൂടെ ദൈവജനത്തിന്റെ അടുക്കലേക്ക് എത്തിച്ചേർന്നു.
ദിവ്യകാരുണ്യ തിരുനാളിന്റെ മഹത്വവും പ്രാധാന്യവും നഷ്ടമാകാതിരിക്കാൻ ദിവ്യകാരുണ്യ പ്രദക്ഷിണം ഇടവകാതിർത്തികളിലൂടെ നടത്താൻ ഇടവകപ്രവർത്തക സമിതി തീരുമാനിക്കുകയായിരുന്നുവെന്ന് ഇടവ വികാരി ഫാ.ആന്റെണി കുഴിവേലിൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 4.30-ന് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവക പള്ളിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽ ദിവ്യകാരുണ്യ നാഥനെയും വഹിച്ചു കൊണ്ട് ആരംഭിച്ച പ്രദിക്ഷണം ഇടവകയുടെ പ്രധാന റോഡുകളിലൂടെ കടന്ന് പോയപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും മെഴുകുതിരി കത്തിച്ചും, മുട്ടുകുത്തിനിന്നും, പൂക്കൾ വിതറിയും ദൈവജനം ഈശോയെ സ്ഥീകരിച്ചു.
മെസഡാരിയൻ സഭാ ഡലഗേറ്റ് സുപ്പീരിയർ ഫാ.ജോസ് പി. മരിയപുരം Odem., ഫാ. ശൗരിയാർ Odem., ശ്രീ ബോണി മെൻഡസ്, ശ്രീ.സെബാസ്റ്റിൻ കോയിൽപറമ്പിൽ, കെ.സി.വൈ.എം. പ്രവർത്തകർ, കുടുംബ യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.