
കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തിയ പതിനാലാമത് നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ സമാപന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
മൂന്ന് ദിവസമായി നടന്ന ആരാധനയിൽ കോഴിക്കോട് രൂപതയിലെ ദേവാലയങ്ങളും കോൺവെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നേതൃത്വം നൽകി.
വികാരി ജനറൽ മോൺ. ഡോ. തോമസ് പനക്കൽ, മോൺ. വിൻസെന്റ് അറയ്ക്കൽ, ഫൊറോന വികാരി റവ. ഡോ. വിൻസെന്റ് പുളിക്കൽ എന്നിവർ സമാപനകർമങ്ങൾക്ക് നേതൃത്വം നൽകി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ദിവ്യകാരുണ്യ ആശീർവാദത്തോടെ നാൽപ്പത് മണിക്കൂർ ആരാധനയ്ക്കു സമാപനമായി.
കടപ്പാട് : ജീവനാദം
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
This website uses cookies.