
സ്വന്തം ലേഖകൻ
കട്ടയ്‌ക്കോട്: ഈഴക്കോട് സെന്റ് ലിയോ പോൾഡ് ദേവാലയ തിരുനാളിന് തുടക്കമായി. ഞായറാഴ്‌ച ഇടവക വികാരി ഫാ. എ. എസ്. പോൾ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു മെയ് 13-ന് സമാപിക്കും.
തിരുനാളിന്റെ ഭാഗമായി നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് ഓ.സി.ഡി വൈദികരായ ഫാ.തോമസ് കുഴിയാലിലും ഫാ.ജോർജ് മുണ്ടപ്ലാക്കലും നേതൃത്വം നൽകും. തിരുനാൾ ആരംഭ ദിവ്യബലിക്ക് കാട്ടാക്കട റീജിയൻ കോ- ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമികത്വം വഹിച്ചു. സെന്റ് സേവ്യർസ് സെമിനാരി വൈസ് റെക്‌ടർ ഡോ. അലോഷ്യസ്, ഫാ. സുരേഷ് ബാബു തുടങ്ങിയവർ സഹകാർമ്മികരായി.
ഇറ്റലിയിലെ ഔവർ ലേഡി ഓഫ് മേഴ്‌സി കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രൊമോട്ടർ ഫാ. ലോദോ വിക്കോ ഇടവകയുടെ യുവജന വർഷം ഉദ്‌ഘാടനം ചെയ്തു. തിരുനാൾ ദിനങ്ങളിൽ ഫാ. ജോസഫ് അഗസ്റ്റിന്‍, ഡോ. ജെ. ആർ. ജയരാജ്, ഫാ. ക്ലീറ്റസ്. ടി., ഫാ. ജോസഫ് ഷാജി, ഫാ. ജോണി പുത്തൻവീട്ടിൽ, ഫാ. കെ. ജെ. വിൻസെന്റ്, ഫാ. അലക്‌സ് സൈമൺ തുടങ്ങിയവർ നേതൃത്വം നൽകും.
12-ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാൾ സമാപന ദിനമായ 13-ന് രാവിലെ 10.30-ന് ആഘോഷമായ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ചാൻസിലർ ഡോ. ജോസ് റാഫേൽ മുഖ്യ കാർമ്മികത്വം വഹിക്കും. കട്ടക്കോട് ഫൊറോന വികാരി ഫാ. റോബർട്ട് വിൻസെന്റ് വചന പ്രഘോഷണ കർമ്മം നിർവ്വഹിക്കും.
വൈകിട്ട് 6-ന് ബി.സി.സി. വചനബോധന വാർഷികം ഉദ്‌ഘാടനം രൂപതാ വചന ബോധന എക്‌സിക്യൂട്ടിവ് ഡയറക്‌ടർ ഫാ. അജീഷ് ക്രിസ്‌തുദാസ് നിർവഹിക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.