
ന്യൂഡൽഹി: പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിലും കുരിശിലും വർഗീയവിദ്വേഷം പരത്തുന്നതിനായി എഴുതി വച്ചതിലും, ദക്ഷിണ ഡൽഹിയിലുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിൽ വെള്ളയും കാവിയും അടിച്ച് പൂജ തുടങ്ങിയതിലും വ്യാപക പ്രതിഷേധം. ഇതിനിടെ, മന്ദിർ നഹി ബനേഗ, കോളജ് യഹി രഹേഗ (ക്ഷേത്രം നിർമിക്കില്ല, കോളജ് ഇവിടെ തുടരും) എന്ന പുതിയ ചുവരെഴുത്ത് ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു.
ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ സെന്റ് സ്റ്റീഫൻസ് കോളജിനോട് ചേർന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെൽട്ടറിലാണ് വലിയ അക്ഷരത്തിൽ ബദൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബസ് ഷെൽട്ടറിലെ വലിയ പരസ്യബോർഡിൽ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെൽട്ടറിന്റെ വശത്തുള്ള മറ്റൊരു ബോർഡിലും എഴുതിയിട്ടുണ്ട്.
സെന്റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്റെ വാതിലിൽ മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശിൽ ഐആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്നും കഴിഞ്ഞ ദിവസം കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നു. കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശും അക്രമികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനോ, കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ പോലും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് തയാറാട്ടില്ല.
ഡൽഹി സഫ്ദർജംഗ് എൻക്ലേവിലുള്ള ഹുമയൂണ്പൂരിലെ അതിപുരാതനായ ശവകുടീരം മധ്യകാലഘട്ടത്തിലേതാണെ
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.