
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 2017-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്. മാത്യു എം. ചാലിൽ എന്നിവരുൾപ്പ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്സാണ്ടർ പൈകട.
ചരിത്ര വിജ്ഞാനീയത്തിലും മാധ്യമവിശകലനത്
അയ്യായിരത്തിലേറെ ലേഖനങ്ങൾ രചിച്ചു. നിധീരിക്കൽ മാണിക്കത്തനാർ അവാർഡ്, മേരിവിജയം മാധ്യമ അവാർഡ്, പോപ് ജോണ് പോൾ രണ്ടാമൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ 50 വർഷത്തെ സ്തുത്യർഹമായ സേവനം അർപ്പിച്ച വ്യക്തിയാണ് മോൺ. ചാലിൽ. തലശേരി അതിരൂപത മുൻ വികാരി ജനറാളും ചെൻപേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മുൻ ചെയർമാനും നിർമലഗിരി കോളജ് മുൻ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു. ദീർഘകാലമായി രാഷ്ട്രദീപിക കമ്പനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റിസർച്ച് ഇൻ സോഷ്യൽ സയൻസ് ചെയർമാൻ, മെഷാർ ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ടിഎസ്എസ്എസ് കമ്യൂണിറ്റി കോളജ് ചെയർമാൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ, ഓൾ കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്
നോവലിസ്റ്റ് ലിസിയാണ് ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹത നേടിയത്.
നടൻ ടിനി ടോമിനു മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേലിനു യുവപ്രതിഭാ അവാർഡും നൽകും.
എഴുത്തുകാരൻ റവ.ഡോ. അഗസ്റ്റിൻ മുള്ളൂരിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്.
ജൂലൈ 15-നു കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്നു കെ.സി.ബി.സി. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.