
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 2017-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്. മാത്യു എം. ചാലിൽ എന്നിവരുൾപ്പ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്സാണ്ടർ പൈകട.
ചരിത്ര വിജ്ഞാനീയത്തിലും മാധ്യമവിശകലനത്
അയ്യായിരത്തിലേറെ ലേഖനങ്ങൾ രചിച്ചു. നിധീരിക്കൽ മാണിക്കത്തനാർ അവാർഡ്, മേരിവിജയം മാധ്യമ അവാർഡ്, പോപ് ജോണ് പോൾ രണ്ടാമൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ 50 വർഷത്തെ സ്തുത്യർഹമായ സേവനം അർപ്പിച്ച വ്യക്തിയാണ് മോൺ. ചാലിൽ. തലശേരി അതിരൂപത മുൻ വികാരി ജനറാളും ചെൻപേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മുൻ ചെയർമാനും നിർമലഗിരി കോളജ് മുൻ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു. ദീർഘകാലമായി രാഷ്ട്രദീപിക കമ്പനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റിസർച്ച് ഇൻ സോഷ്യൽ സയൻസ് ചെയർമാൻ, മെഷാർ ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ടിഎസ്എസ്എസ് കമ്യൂണിറ്റി കോളജ് ചെയർമാൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ, ഓൾ കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്
നോവലിസ്റ്റ് ലിസിയാണ് ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹത നേടിയത്.
നടൻ ടിനി ടോമിനു മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേലിനു യുവപ്രതിഭാ അവാർഡും നൽകും.
എഴുത്തുകാരൻ റവ.ഡോ. അഗസ്റ്റിൻ മുള്ളൂരിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്.
ജൂലൈ 15-നു കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്നു കെ.സി.ബി.സി. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.