
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയും രക്തസാക്ഷിയായ ആർച്ച്ബിഷപ് അർനുൾഫോ ഓസ്കർ റൊമേറോയും ഈ വർഷം വിശുദ്ധപദവിയിലേക്ക്. ഇവരുടെ നാമകരണത്തിനുള്ള ഡിക്രി ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.
യുവജനങ്ങൾക്കായുള്ള മെത്രാന്മാരുടെ സിനഡ് സമാപിക്കുന്ന ഒക്ടോബർ 28-നു ശേഷമാകും പോൾ ആറാമന്റെ നാമകരണമെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പറോളിൻ പറഞ്ഞു.
ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവഡോറിലെ സാൻ സാൽവഡോർ അതിരൂപതാധ്യക്ഷനായിരു
ഇരുവരുടെയും മാധ്യസ്ഥതയിൽ നടന്ന അദ്ഭുതങ്ങൾ സ്ഥിരീകരിക്കുന്ന ഡിക്രിയിൽ മാർപാപ്പ ഒപ്പു വച്ചു. സെസീലിയ മാരിബെൽ ഫ്ലോറസ് എന്ന ഗർഭിണിക്കുണ്ടായ രോഗശാന്തിയാണ് ആർച്ച്ബിഷപ് റൊമേറോയുടെ മാധ്യസ്ഥതയിൽ നടന്നതായി സ്ഥിരീകരിച്ചത്.
1963 മുതൽ 78 വരെ കത്തോലിക്കാ സഭയെ നയിച്ച പോൾ ആറാമൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിജയകരമായ പൂർത്തീകരണവും കൗൺസിൽ തീരുമാനങ്ങൾ പ്രകാരമുള്ള പരിഷ്കാരങ്ങളുടെ നടത്തിപ്പും വഴി ശ്രദ്ധേയനായി. ജീവന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഹുമാനേ വീത്തേ (മനുഷ്യജീവൻ) എന്ന ചാക്രികലേഖനം അദ്ദേഹം പുറപ്പെടുവിച്ചതിന്റെ അൻപതാം വാർഷികമാണ് ഇക്കൊല്ലം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.