
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള സെന്‍റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിൽ വർഗീയവിദ്വേഷം പരത്തുന്ന ചുവരെഴുത്തുകൾ. പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് വിവാദ എഴുത്തുകൾ. മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലിൽ എഴുതിയത്. കുരിശിൽ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്ന് എഴുതി. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സായ് ആശിർവാദ് പറഞ്ഞു.
കോളജിലെ ഉദ്യോഗസ്ഥർ എഴുത്ത് മായ്ച്ചു കളഞ്ഞു. സെന്‍റ് സ്റ്റീഫൻസ് കോളജിന്റെ കാമ്പസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നതാണെന്ന് എൻ.എസ് യു.ഐ. വക്താവ് നീരജ് മിശ്ര പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എ.ബി.വി.പി. ഡൽഹി സംസ്ഥാന സെക്രട്ടറി ഭരത് കുമാർ ആവശ്യപ്പെട്ടു. കർശന നടപടി വേണമെന്ന് ഡൽഹി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം രാജേഷ് കുമാറും പറഞ്ഞു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.