
ചേർത്തല: ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും. വെളുത്തച്ചന്റെ അനുഗ്രഹം തേടി വിശ്വാസി സഹസ്രങ്ങൾ ഇന്ന് അർത്തുങ്കലിലെത്തും.
വൈകുന്നേരം നാലിനു ദേശത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നടക്കുന്ന തിരുസ്വരൂപവുമേന്തിയു
ഇന്നു നടക്കുന്ന പ്രദക്ഷിണം ദർശിക്കാനും അതിൽ പങ്കെടുക്കുവാനും ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും വിശ്വാസികൾ എത്തിച്ചേരും. വിശുദ്ധന്റെ തിരുസ്വരൂപം വിശ്വാസികൾ തോളിലേറ്റിയാണ് പടിഞ്ഞാറ് സ്ഥാപിച്ചിട്ടുള്ള കുരിശടിവരെ പ്രദക്ഷിണം നടത്തുന്നത്. തിരുസ്വരൂപം വഹിക്കുന്നതിനായി ജനങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് എത്തുന്നത്.
പ്രദക്ഷിണ സമയം വിശ്വാസികൾ വെറ്റിലയും മലരുമൊക്കെ പ്രാർഥനാപൂർവം തിരുസ്വരൂപത്തിൽ അർച്ചിക്കാറുണ്ട്. തിരുസ്വരൂപം ദേവാലയത്തിൽനിന്നു പുറത്തിറക്കുന്നതു മുതൽ തിരികെ എത്തുന്നതുവരെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ടുപറക്കുന്നത് അർത്തുങ്കലിലെ പ്രദക്ഷിണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ദേവാലയത്തിലെ പ്രധാന നേർച്ച അമ്പും വില്ലും എഴുന്നള്ളിക്കലാണ്. ദേവാലയ വാതിൽക്കലുള്ള കുരിശടിയിൽ നിന്ന് തുടങ്ങുന്ന നേർച്ചയ്ക്ക് അകമ്പടിയായി പ്രത്യേക ബാൻഡ്മേളവും മുത്തുക്കുടകളുമുണ്ടാകും
നിരങ്ങ് നേർച്ചയും വിശ്വാസികൾ അനുഷ്ഠിക്കുന്നു. ഒരുദിവസം ഉപവാസം അനുഷ്ഠിച്ചുകൊണ്ട് വെളുത്തച്ചന്റെ തിരുനടയിൽ ഭജനമിരിക്കുന്നതും ഇവിടെ പതിവാണ്. നേർച്ചകൾ അർപ്പിക്കുന്നതിനായി ജാതി മത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇവിടെയെത്തുന്നുണ്ട്. അർത്തുങ്കൽ പെരുന്നാളിനോടനുബന്ധിച്
തിരുനാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും വിശ്വാസികൾക്ക് പ്രയാസമില്ലാതെ പള്ളിയിലെത്തുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.