
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ജില്ലാ ഭരണകൂടവും അധികാരികളും. 2017-ല്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ കത്തിപ്പാറ-പന്നിമല-കൂതാളി റോഡിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലുകള്‍ മുഴവനും കുരിശുമല ബസ്പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ഇറക്കി ഇട്ടിരിക്കുതിനാല്‍ ഇവിടെ എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പാര്‍ക്കിംഗ് നടത്താന്‍ സാധിക്കുന്നില്ലെന്ന് തീര്‍ഥാടന കമ്മറ്റി പരാതി പറയുന്നു.
തീര്‍ഥാടനത്തിന് 18 ദിവസം മാത്രം അവശേഷിക്കെ ഉടനടി മെറ്റല്‍ മാറ്റിയില്ലെങ്കില്‍ തീര്‍ത്ഥാനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. കൂടാതെ പാര്‍ശ്വഭിത്തി കെട്ടുന്നതിനായി റോഡിന്റെ ഇരു വശങ്ങളിലും കുഴികള്‍ എടുത്തെങ്കിലും പണി മുടങ്ങിയതോടെ കുഴിമൂടാതെ തുടരുകയാണ് . വിഷയങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും എം.എല്‍.എ.ക്കും പരാതി കൊടുത്തെങ്കിലും നടപടി ഇഴയുകയാണ്.
അടുത്ത ആഴ്ച തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് തീര്‍ഥാടന കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 18 മുതലാണ് ഇക്കൊല്ലത്തെ തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.