
ഒരു കുഞ്ഞു പൂവായ് വീണ്ടും വിടരുവാൻ
ഒരു മോഹം ഉള്ളിലുദിച്ചിടുന്നു
കുഞ്ഞിളം കാറ്റേറ്റ് ആടിത്തിമിർത്തെന്നും
പ്രപഞ്ചത്തെ പുണരുവാൻ മോഹം
മോഹങ്ങളൊക്കെയും വ്യാമോഹമാണെന്ന്-
മനസ് മന്ത്രിക്കുമ്പോഴും മോഹം…
എങ്ങും പൂമ്പാറ്റപോലെ സുഗന്ധം പരത്തുവാൻ
പാറിപ്പറക്കുവാൻ മോഹം…
പുലർമഞ്ഞിൽ പൂവിടും പട്ടു റോസായ്‌ക്കൊരു
ചുടു ചുംബനം നൽകാൻ മോഹം
തെന്നലിൻ ഈണത്തിൽ, താളത്തിൽ ചാഞ്ചാടാൻ
എന്നുള്ളിൽ ഉണ്ടതിമോഹം
മധുരം കിനിയുന്ന തേൻ മണം പേറുന്ന
ശലഭത്തോടുണ്ടനു രാഗം…
ചൂളം വിളിച്ചു ചുരം കേറിയെത്തുന്ന
കുളിർക്കാറ്റേത്തഴുകുവാൻ മോഹം
കാനനച്ചോലയിൽ കുളികഴിഞ്ഞെത്തുന്ന
ഇളം വെയിൽ കൊള്ളുവാൻ മോഹം…
നാടോടിക്കാറ്റോതും പ്രേമ കാവ്യം കേട്ട്
ഇക്കിളികൊള്ളുവാൻ മോഹം
തേൻ കണം കിട്ടാതെ പരിഭവിച്ചെത്തുന്ന-
കുഞ്ഞികുരുവിയോടുണ്ടൊരു സ്നേഹം
ഒരു മൂളിപ്പാട്ടൊന്നു പാടുകിൽ കൊതി തീരെ-
തേൻ തരാമെന്നോതാൻ മോഹം
നട്ടുച്ച നേരത്ത് വെയിലേറ്റ് വാടുമ്പോൾ
ഒരു ചാറ്റൽ മഴകൊള്ളാൻ മോഹം
അന്തിച്ചുവപ്പാർന്ന ചക്രവാളം നോക്കി
ആത്മ നിർവൃതി കൊള്ളുവാൻ മോഹം
ഉഗ്ര പ്രതാപിയാം സൂര്യൻ മറയുമ്പോൾ
താര സൂനങ്ങളെകാണുവാൻ മോഹം
ഒരു കാനനപ്പൂവായ് കൊഴിയുന്നതിൻ മുൻപ്-
ഒരു ജന്മം നൽകുവാൻ മോഹം
മണ്ണിൽ വീണഴിയുന്നതിൻ മുൻപെൻ ദേവന്റെ
തൃപ്പാദം പുണരുവാൻ മോഹം
ഒരു പുത്തൻ പുലരിയിൽ ഒരു കുഞ്ഞു പൂവായ്
വീണ്ടും വിരിയുവാൻ മോഹം…
ഇനിയെത്രനാളീ മണ്ണിൽ വീണഴിയാതെ
നിലനിൽക്കുമെന്നറിയില്ല സത്യം…
അടുത്ത ജന്മത്തിലെൻ മോഹങ്ങളൊക്കെയും-
പൂവണിഞ്ഞീടുവാൻ മോഹം…
കൊതി തീരും വരെ ഇവിടെ ജീവിക്കുവാൻ
എന്നിലുണ്ടതി മോഹം.
പിൻകുറിപ്പ്: കാൻസർ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടുകഴിയുന്ന ഒരു അമ്മയുടെ ആഗ്രഹപ്രകാരം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് പദ്യപാരായണത്തിന് എഴുതി കൊടുത്ത കവിത.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.