
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി തുകയായ ഒരു കോടി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം, കഫേറ്റേരിയ, ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.
ഒരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമനുസരിച്ച് കുരിശുമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് പൂര്‍ത്തീകരിച്ചത്. ടൂറിസം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമാളള തീര്‍ത്ഥാടകര്‍ക്ക് കുരിശുമലയില്‍ എത്താനുളള സാഹചര്യമൊരുക്കി കുരിശുമല വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍, വെളളറട പഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.