
അനിൽ ജോസഫ്
ബാലരാമപുരം: കരുണയും അനുകമ്പയും നഷ്ടപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് പാറശാല ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ്. കുടുംബാഗങ്ങള്‍ പോലും സ്വന്തം നേട്ടത്തിന് വേണ്ടി സ്വാര്‍ത്ഥരായിമാറുന്നുവെന്നും ബിഷപ്പ് പറഞ്ഞു. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ശുശ്രൂഷ ദിനത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
വിശുദ്ധരായി മാറാനാണ് ക്രൈസ്തവരുടെ നിയോഗം, സാധാരണ ജീവിതം നയിച്ചാലേ വിശുദ്ധിയിലേക്കെത്താന്‍ സാധിക്കൂ ബിഷപ്പ് ഓർമ്മിപ്പിച്ചു. അടുത്ത് നില്‍ക്കുന്ന വ്യക്തിയെ മനസിലാക്കിയാലേ കരുണയുടെ വലിയ മനസുണ്ടാവൂ എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ശുശ്രൂഷാദിന ദിവ്യബിക്ക് നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.വി.എല്‍.പോള്‍, ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.