
അനിൽ ജോസഫ്
പത്തനംതിട്ട: പത്തനംതിട്ട മലങ്കര രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് സ്ഥാനാരോഹണം ചെയ്തു. ഇന്നലെ രാവിലെ 8 മണിക്ക് കത്തീഡ്രല്‍ കവാടത്തില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് ബാവായ്ക്കും പിതാക്കന്മാര്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്ന്, പ്രഭാത പ്രാര്‍ത്ഥനയും ആഘോഷമായ സമൂഹബലിയും നടന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മുഖ്യകാര്‍മ്മികനായിരുന്നു. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി.
ആഘോഷമായ സമൂഹബലിക്കുശേഷം സാമുവല്‍ മാര്‍ ഐറേനിയോസ് പിതാവിന്‍റെ സുന്ത്രോണിസോ ശുശ്രുഷ നടന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, എബ്രഹാം മാര്‍ യൂലിയോസ്, വിന്‍സെന്‍റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, യൂഹന്നാനോന്‍ മാര്‍ തെയഡോഷ്യസ്, തോമസ് മാര്‍ അന്തോണിയോസ്, ബിഷപ്പ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ മാത്യു അറക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, സഹോദരി സഭകളിലെ പിതാക്കന്മാര്‍, ജനപ്രതിനിധികള്‍, വിവിധ വികാരി ജനറല്‍മാര്‍, കോര്‍ എപ്പിസ്കോപ്പാമാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍, എന്നിവരും സന്നിഹിതരായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.