
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി തുകയായ ഒരു കോടി എട്ട് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം, കഫേറ്റേരിയ, ടോയിലറ്റ് ബ്ലോക്ക് എന്നിവയാണ് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്.
ഒരോ വര്‍ഷവും വര്‍ദ്ധിച്ച് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണമനുസരിച്ച് കുരിശുമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് പൂര്‍ത്തീകരിച്ചത്. ടൂറിസം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമാളള തീര്‍ത്ഥാടകര്‍ക്ക് കുരിശുമലയില്‍ എത്താനുളള സാഹചര്യമൊരുക്കി കുരിശുമല വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍, വെളളറട പഞ്ചായത്ത് പ്രസിഡന്‍റ് എം.ശോഭകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.