സാബു കുരിശുമല
കുരിശുമല: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ നിര്‍മ്മിച്ച കാര്‍മല്‍ വൈദികമന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ പ്രഖ്യാപനത്തിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മ്മിച്ചതാണ് വൈദികമന്ദിരം.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ കര്‍മ്മപദ്ധതികളുടെ ആദ്യ ഘട്ടമായാണ് കാര്‍മല്‍ വൈദികമന്ദിരം നിര്‍മ്മിച്ചത്. ചടങ്ങില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍, രൂപതയിലെ വിവിധ വൈദീകര്‍, തീര്‍ത്ഥാടനകമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കുരിശുമല സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് തിരുനാള്‍ദിന മരിയന്‍ സന്ദേശം നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വരെ സംഗമവേദിയിലും, മാതാമലയിലും വിവിധ തിരുകര്‍മ്മങ്ങള്‍ ഉണ്ടാകുമെന്ന് ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ അറിയിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.